ജനു: 13, സംസ്കൃതിയില്‍ ദാര്‍ശനിക കഥകളിലെ അന്നദാനത്തിന്റെ മഹിമ എന്ന കഥയ്ക്ക് ഒരു പൂര്വ്വഭാഗമുണ്ട്.
ക്രോധവും ഒരു ദേവനാണ്. ജമദഗ്നി മഹര്‍ഷിയുടെ ദേഷ്യത്തെക്കുറിച്ച് കേട്ടറിഞ്ഞ ക്രോധദേവന് ഒരിക്കല്‍ മഹര്‍ഷിയെ പരീക്ഷിക്കാന്‍ എത്തി. പിതൃയജ്ഞം നടത്തിക്കൊണ്ടിരുന്ന മഹര്‍ഷിയുടെ യജ്ഞശാലയില്‍ കീരിയുടെ രൂപത്തില്‍ എത്തിയ ക്രോധം അവിടെയിരുന്ന മണ്‍പാത്രം തട്ടിയുടച്ച് അതിലെ പാല് കുടിച്ചു. തന്റെ അരുതാത്ത പ്രവൃത്തിയിലും, ശാന്തത കൈവിടാത്ത ജമദഗ്നിയോട് അദ്ഭുതപരതന്ത്രനായ കീരി ആരാഞ്ഞു:
”മഹര്‍ഷേ, ഭൃഗുവംശജര് മഹാ കോപിഷ്ഠരാണെന്നാണല്ലോ കേള്‍വി; എന്നിട്ടും അങ്ങെന്താണ് ക്രുദ്ധനാകാത്തത്?”
”പിതൃക്കള്‍ക്കുള്ള പാലാണ് നീ തട്ടിമറിച്ചത്. നിനക്കുള്ള ശിക്ഷ അവര്‍ വിധിക്കും.” മുനിയുടെ മറുപടി അതായിരുന്നു.
”പിതൃക്കള്‍ ക്രോധത്തെ ശപിച്ചു: ”നീയെന്നും കീരിയായി കഴിയാന്‍ ഇട വരട്ടെ!”
മാപ്പ് അപേക്ഷിച്ച ക്രോധത്തെ പിതൃക്കള്‍ സമാധാനിപ്പിച്ചു: ”നീ ധര്‍മ്മത്തെ പുച്ഛിക്കുക. ശാപമോക്ഷം ലഭിക്കും!”
കീരി നാടുനീളെ അലഞ്ഞു. അവസാനം പാണ്ഡവരുടെ യജ്ഞശാലയിലും എത്തിയ അത് ബ്രാഹ്മണന്റെ അന്നമണിയുടെ മാഹാത്മ്യം പറഞ്ഞ് യുധിഷ്ഠിരന്റെ ധര്‍മ്മത്തെ പരിഹസിച്ചു. അതോടെ ശാപം വിട്ടൊഴിഞ്ഞ ക്രോധം കീരിയുടെ രൂപം വെടിഞ്ഞ് രക്ഷ നേടുകയും ചെയ്തു.
വാസുദേവക്കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: