ന്യൂദല്‍ഹി: വിവാദമായിരിക്കുന്ന കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍, സ്ഥല നിര്‍ണയം, പാരിസ്ഥിതിക പ്രശ്നള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജനങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രവിവരാവകാശ കമ്മീഷന് പറഞ്ഞു. എന്നാല്‍ വിവരാവകാശ നിയമത്തിന്റെ അനുഛേദപ്രകാരം റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ രഹസ്യമായിത്തന്നെ സൂക്ഷിക്കും.
പുതിയൊരു ആണവനിലയം നിര്‍മിക്കുന്നതിന് മുമ്പ് സുരക്ഷാ വിലയിരുത്തല്‍ സ്ഥലനിര്‍ണയം പാരിസ്ഥിതിക പ്രശ്നങ്ങളൊന്നുമില്ലെന്നും സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം മുപ്പത് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തേണ്ടതായിരുന്നുവെന്നും ഉടന്‍തന്നെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന് കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്.
പ്രസിദ്ധീകരിക്കാത്ത ചില ഭാഗങ്ങളെ സംബന്ധിച്ചുള്ള കാരണം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി അറിയിച്ചു.
കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ചും മറ്റു കാര്യങ്ങളെ സംബന്ധിച്ചും അറിയുവാനായി റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ആവശ്യപ്പെട്ട് എസ്.പി.ഉദയകുമാര്‍ ആര്ടിഐക്കെഴുതിയ അപേക്ഷയുടെ മറുപടിയായിരുന്നു പുതിയ വെളിപ്പെടുത്തല്‍.
കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ഭയം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതോടെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് വരുന്നതോടെ ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം തുറന്നുപറയാന്‍ അവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടംകുളം ആണവനിലയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: