മുട്ടം: മുട്ടം ബസ് സ്റ്റാന്‍ഡിനുള്ളിലെ വെയിറ്റിങ് ഷെഡിനോട് ചേര്‍ന്ന് ഉന്തുവണ്ടിയില്‍ മത്സ്യ വില്‍പ്പന പൊടിപൊടിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. നൂറു കണക്കിന് യാത്രക്കാര്‍ ബസ് കാത്ത് നില്ക്കുന്നിടത്താണ് അധികൃതരെ വെല്ലുവിളിച്ച് മത്സ്യ വില്പ്പ നടക്കുന്നത്. ഉന്തുവണ്ടിയില്‍ നിന്നുമുള്ള മലിന ജലം സമീപത്ത് വീണ് അസഹനീയമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. റോഡരികിലെ മത്സ്യ വില്‍പ്പനയ്ക്ക് പുറമെയാണ് ഇപ്പോള്‍ ബസ് സ്റ്റാന്‍ഡിനകത്തും മത്സ്യ വില്‍പ്പന ആരംഭിച്ചിട്ടുള്ളത്. അധികൃതരുടെ മൗനസമ്മതത്തോടെയാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മത്സ്യവില്‍പ്പന യാതൊരു തടസവുമില്ലാതെ നടക്കുന്നത്. ഈരാറ്റുപേട്ട, പാല ഭാഗങ്ങളിലേക്കുള്ള ബസുകള്‍ കയറിയിറങ്ങുന്ന ബസ് സ്റ്റാന്‍ഡിനുളളിലെ മത്സ്യ വില്‍പ്പന അവസാനിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: