കൊച്ചി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍തോമസ് (ടോമി) തറയില്‍ നിയമിതനായി. കാക്കനാട് മൗണ്ട്് സെന്റ് തോമസില്‍ സമാപിച്ച സീറോ മലബാര്‍ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്.
പുതിയ മെത്രാനെ നിയമിച്ചുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കല്പന മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയായില്‍ പ്രഖ്യാപിച്ചു. റോമന്‍ സമയം ഉച്ചയ്ക്കു പന്ത്രണ്ടിന് വത്തിക്കാനിലും നിയമനം പ്രസിദ്ധപ്പെടുത്തി. സീറോ മലബാര്‍ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്കുയര്‍ത്തിയതിന്റെ രജതജൂബിലി ഉദ്ഘാടന സമ്മേളനത്തെത്തുടര്‍ന്നായിരുന്നു പുതിയ മെത്രാന്റെ നിയമനപ്രഖ്യപനം. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കല്പന കൂരിയ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ വായിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പും ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പേരുന്തോട്ടവും നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.
മേജര്‍ ആര്‍ച്ച്ബിഷപ് നിയമനപത്രിക കൈമാറി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിയുക്ത മെത്രാന് ബൊക്കെ നല്കി. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയുക്ത മെത്രാന് ആശംസകര്‍ നേര്‍ന്നു സംസാരിച്ചു. നിയുക്തമെത്രാന് മറുപടി പ്രസംഗം നടത്തി. സീറോ മലബാര്‍ സഭാ സിനഡിലെ എല്ലാ മെത്രാന്മാരുടെയും സഭയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളുടെയും സാനിധ്യ ത്തിലായിരുന്നു നിയമന പ്രഖ്യാപനം.
ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ക ത്തീഡ്രല്‍ ഇടവക തറയില്‍ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ഇളയവനാണു 45 വയസുകാരനായ ബിഷപ് മാര്‍ തറയില്‍. 1972 ഫെബ്രുവരി രണ്ടിനാണു ജനനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: