കോട്ടയം: സി.കെ.ജീവന് സ്മാരകട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രാകേന്ദു പുരസ്കാരം സംഗീത രചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് സമര്‍പ്പിച്ചു. കോട്ടയത്ത് നടന്നുവരുന്ന രാകേന്ദു സംഗീത സാഹിത്യോത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് എംടി സ്കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്കാരം സമര്‍പ്പിച്ചത്. 25000രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രണയഗാനങ്ങളുടെ രചയിതാവാണ് ശ്രീകുമാരന്‍ തമ്പിയെന്നും നിരവധി കവിതകളും ഗാനങ്ങളും എഴുതിയിട്ടുള്ള അനുഗ്രഹീത കലാകാരനാണ് അദ്ദേഹമെന്ന് അടൂര്‍ പറഞ്ഞു.
ഇന്ന് കാണുന്ന തിയേറ്റര്‍ ഉടമകളുടെ നിഷേധനിലപാട് സിനിമാ രംഗത്ത് പ്രതിബദ്ധതയില്ലാത്തവരുടെ സമരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.കെ.ജീവന് ട്രസ്റ്റി സിജോ കാപ്പന് അദ്ധ്യക്ഷത വഹിച്ചു. ജോസ്.കെ.മാണി എംപി, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്, അവാര്‍ഡ് നിര്‍ണ്ണയ സമിതി അദ്ധ്യക്ഷ വനജാ ശങ്കര്‍, എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍ ദേവീ പ്രസാദ്, എല്‍ഐസി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഉതുപ്പ് ജോസഫ്, ഹൈക്കോടതി സീനിയര്‍ ഗവ.പ്ലീഡര്‍ അഡ്വ.സുരന് ജോര്‍ജ്ജ് ഐപ്പ്, കുര്യന് ജോസഫ്, ഫിലിപ്പ് ചാക്കോ, ആലങ്കോട് ലീലാ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
മലയാള ചലച്ചിത്രങ്ങളിലെ പ്രണയഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രണയനിലാവ് ഗാനമേളയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: