ന്യൂദല്‍ഹി: കരസേനാദിനത്തില്‍ സൈനികര്‍ക്ക് ആശംസകളുമായി രാജ്യം. രാവിലെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യോമസേനാ മേധാവി ബി.എസ് ധനോവ, നാവികസേനാ മേധാവി സുനില്‍ ലാന്‍ബ എന്നിവര്‍ അമര്‍ ജവാന് ജ്യോതിയിലെത്തി പ്രണാമം അര്‍പ്പിച്ചു. സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച ലാന്‍സാ നായിക് ഹനുമന്തപ്പയ്ക്ക് സൈനിക ബഹുമതി നല്കി ആദരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള നേതാക്കള്‍ സൈനികര്‍ക്ക് ആശംസ അറിയിച്ചു. സൈന്യത്തിന്റെ ധീരതയയെയും വിലമതിക്കാനാവാത്ത സേവനത്തെയും അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സൈനികരുടെ കുടുംബാംഗങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസ നേര്‍ന്നു.
രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിന് പുറമേ പ്രകൃതി ദുരന്തം പോലുളള അവസരങ്ങളിലും സൈന്യത്തിന്റെ സേവനം മഹത്തരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈനികര്‍ സ്വന്തം ജീവന് തുലാസിലാക്കിയാണ് രാജ്യത്തെ 125 കോടി ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതം യാഥാര്‍ഥ്യമാക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
1949 ജനുവരി 15 ന് ഇന്ത്യന്‍ സേനയുടെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി ലഫ്. ജനറല്‍ കെ.എം കരിയപ്പ ചുമതലയേറ്റെടുത്തതിന്റെ ഓര്മ പുതുക്കിയാണ് സേനാദിനം ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: