ചാലക്കുടി:കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ ഉള്‍പ്പെടുത്തി കുലയിടം കൊരട്ടിച്ചാല്‍ സമഗ്ര വികസന പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഇതോടെ കഴിഞ്ഞ 40 വര്‍ഷമായി വെള്ളക്കെട്ടിലായ കൊരട്ടിച്ചാല്‍ പാടശേഖരത്തില്‍ വീണ്ടും കൃഷി ഇറക്കാന്‍ കഴിയും.കൊരട്ടി പഞ്ചായത്തിലെ പെരുമ്പിയില്‍ നിന്നാരംഭിക്കുന്ന പാടശേഖരത്തിന്റെ പടിഞ്ഞാറെ അറ്റത്തുള്ള മുന്നൂറ് ഏക്കര്‍ ഭാഗമാണ് കുലയിടം കൊരട്ടിച്ചാല്‍ പാടശേഖരം.
അഞ്ച് കോടി രൂപയോളം ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ഏകദേശം ആയിരത്തോളം ഹെക്ടര്‍ കൃഷിക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.മൂന്ന് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന കൊരട്ടിച്ചാല്‍ കാടുകുറ്റി,അന്നമനട പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന കുലയിടം,വെസ്റ്റ് കൊരട്ടി,ചെറുവാളൂര്‍ പാടശേഖരങ്ങളിലായി മൂന്നൂറോളം നെല്‍ കര്‍ഷകര്‍ക്ക് പരോക്ഷമായും,നേരിട്ടും ഏറെ പ്രോയജനപ്പെടുന്നതാണ് പദ്ധതി.
കൊരട്ടി വാലുങ്ങാമുറിയില്‍ നിന്നാംരംഭിച്ച് ചാലക്കുടിപ്പുഴയില്‍ അവസാനിക്കുന്ന തോടിന് സംരക്ഷണ ഭിത്തിയിലാത്തതായിരുന്നു പ്രശ്നം.തോട് വൃത്തിയാക്കി ഇരുവശവും കെട്ടി സംരക്ഷിക്കും,കൃഷിയാവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ എത്തിക്കുവാന്‍ രണ്ടര കിലോമീറ്റര്‍ ദുരമുള്ള ഫാം റോഡ് നിര്‍മ്മിക്കും.ജല ലഭ്യതക്കായി രണ്ടു വലിയ തടാകങ്ങള്‍,കൃഷിക്കും സമീപത്തെ ഉറവുകളിലും,ജല ലഭ്യത ഉറപ്പു വരത്തുന്നതിനായി മൂന്ന് തടയണകള്‍,തോടില്‍ വെള്ളം കെട്ടി നിര്‍ത്തുവാനും ആവശ്യമെങ്കില്‍ തുറന്നു വിടാനായി രണ്ട് ചീര്‍പ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതി പ്രകരാം നടപ്പിലാക്കും.പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: