കാക്കനാട്: ജില്ലയിലെ രണ്ട്് പെട്രോള്‍ പമ്പുകളിലെ ആറ് യൂണിറ്റുകള്‍ ലീഗല്‍ മെട്രോളജി അടച്ച് പൂട്ടി. അളവില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. മരട്, കാലടി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ് മെഷീനുകളാണ് പൂട്ടിയത്.
മരടിലെ പെടോള് പമ്പില്‍ അഞ്ച് യൂണിറ്റുകളുള്ളതില്‍ നാലെണ്ണത്തിലും കാലടിയിലെ പമ്പിലെ രണ്ടെണ്ണത്തിലും അളവില്‍ ക്രമക്കേട് കണ്ടെത്തി. അര്‍ധരാത്രിക്ക് ശേഷം പെട്രോള്‍ പമ്പുകളിലെ മീറ്ററുകളില്‍ കൃത്രിമം കാട്ടി വെട്ടിപ്പ് നടത്തുന്നുവെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പെട്രോളിന്റെ വില സൂചിപ്പിക്കുന്ന മീറ്ററുകളിലും അളവിലും കൃത്രിമം നടത്തിയിരുന്നു. മധ്യമേഖല ഡെപ്യൂട്ടി കണ്ട്രോളര് രാം മോഹന്റെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകള്‍ രൂപീകരിച്ചാണ് അര്‍ധരാത്രിക്ക് ശേഷം ജില്ലയിലെ പമ്പുകളില്‍ റെയ്ഡ് നടത്തിയത്. ശനിയാഴ്ച രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ മൂന്ന് സ്ക്വാഡുകള്‍ ജില്ലയിലെ 18 പമ്പുകളില്‍ പരിശോധന നടത്തി. രത്രികാല തുടര്‍ പരിശോധന കര്‍ശനമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു. 50 മുതല്‍ 100 മില്ലീലിറ്റര്‍ വരെ വ്യത്യാസമാണ് പരിശോധനയില്‍ കണ്ടെത്തിയത്.
അഞ്ച് ലിറ്ററില്‍ പരമാവധി 25 മില്ലീലിറ്റര്‍ വരെ കുറവ് അനുവദനീയമാണ്. എന്നാല്‍ ചില പമ്പുകളില്‍ 100 മില്ലീലിറ്റര്‍ വരെ കുറവ് കണ്ടെത്തി.
ഇലക്ട്രോണിക് മെഷീനുകളില്‍ സ്വാഭാവികമായി സംഭവിക്കാവുന്ന തകരാറുകള്‍ ലീഗല്‍ മെട്രോളജി വകുപ്പിനെ രേഖാമൂലം അറിയിച്ച് പരിഹരിക്കാതെ ഇന്ധന വില്പന നടത്തിയ പമ്പുകളും പരിശോധനയില്‍ കുടുങ്ങി. ഇന്ധനത്തില്‍ കുറവു വരുന്നുണ്ടെന്നത് മറച്ചുവെച്ച് വില്പന നടത്തുകയായിരുന്നു.
അസി.കട്രോളര്മാരായ ജയകുമാര്‍,അനൂപ്, ജീസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് സ്ക്വാഡുകളാണ് മരട്്,കുണ്ടന്നൂര്‍, എറണാകുളം ടൗണ്‍, കാക്കനാട്, ഇരുമ്പനം, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി, നെടുമ്പാശ്ശേരി, കാലടി എന്നിവടങ്ങളില്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: