ചങ്ങനാശ്ശേരി: അതിരൂപതാ സഹായമെത്രാനായി നിയമിതനായ ഡോ. തോമസ് തറയിലിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അരമനയിലെത്തി സന്ദര്‍ശിച്ചു. തോമസ് തറയിലിന് ബൊക്കെ നല്കി പാര്‍ട്ടിയുടെ ആശംസകളും അനുമോദനങ്ങളും അറിയിച്ചു. പരസ്പരം സഹകരണത്തിന്റെ പാത പിന്തുടര്ന്ന് പ്രവര്‍ത്തിക്കുന്നതിന് സംയുക്തമായി പോകണമെന്ന് കുമ്മനം പറഞ്ഞു. തന്നെ സന്ദര്‍ശിച്ചതില്‍ നിയുക്തമെത്രാന് സന്തോഷം അറിയിച്ചു.
അരമനയിലെത്തിയ കുമ്മനം ബിഷപ് മാര്‍ ജോസഫ് പൗവ്വത്തിലിനെയും സന്ദര്‍ശിച്ചു. സമകാലീന വിഷയങ്ങളായ കുടിവെള്ളക്ഷാമം, വൈദ്യുതി പ്രതിസന്ധി, പരിസ്ഥിതി പ്രശ്നങ്ങള്‍ എല്ലാം ഇരുവരും പങ്കുവച്ചു. യോജിച്ചു പ്രര്ത്തിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു.
ഫാ. ടോം ഉഴുന്നാലിലിന്റെ പ്രശ്നം വളരെ ഗൗരവത്തില്‍ കാണേണ്ടതാണെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്തതും, തീവ്രവാദശൈലിയിലുള്ള പ്രവര്‍ത്തനം നടക്കുന്നതുമായ സ്ഥലത്തു നിന്ന് നയതന്ത്രപരമായും ബുദ്ധിപരമായും ഉള്ള ഇടപെടലിലൂടെ വേണം പ്രശ്നം പരിഹരിക്കാനെന്ന് കുമ്മനം പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും മറ്റു രാഷ്ട്രങ്ങളുടെ സഹായം കൂടി ഇക്കാര്യത്തില്‍ ലഭ്യമാകേണ്ടതുണ്ടെന്നും കുമ്മനം പറഞ്ഞു.
കേരളത്തിലെ കടുത്ത ജലക്ഷാമം, ഭക്ഷ്യക്ഷാമം, പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ജനകീയമായ കൂട്ടായ്മയിലൂടെ മാത്രമേ പരിഹാരം കണ്ടെത്താന്‍ കഴിയൂ. അന്നം, വെള്ളം, മണ്ണ്, വീട് എന്നീ വിഷയങ്ങളില്‍ ശക്തമായ പ്രത്യക്ഷസമര പരിപാടികളുമായി പാര്‍ട്ടി മുന്നോട്ട് വരും. മിച്ചഭൂമി പാവപ്പെട്ടവരായ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നില്ലെന്നും പാട്ടക്കാലാവധി കഴിഞ്ഞ 5.5 ലക്ഷം ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുന്നതില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
ബിജെപി മണ്ഡലം പ്രസിഡന്റ് എം.എസ് വിശ്വനാഥന്, സംസ്ഥാന സമിതിയംഗം എന്‍.പി കൃഷ്ണകുമാര്‍, മണ്ഡലം സെക്രട്ടറി കെ.കെ സുനില്‍, ജന്മഭൂമി പബ്ലീഷര്‍ വി. സദാശിവന് നായര്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എം തോമസ്, മണ്ഡലം പ്രസിഡന്റ് സോണി ജേക്കബ്, വൈസ് പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവരും അരമനയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: