ന്യൂദല്‍ഹി: കേരളത്തില്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. പിണറായി വിജയന് ഭരണത്തിലെത്തിയതിന് ശേഷം അക്രമം വര്‍ദ്ധിക്കുകയാണ്.
രാഷ്ട്രീയ എതിരാളികളെ മാത്രമല്ല അവരുടെ കുടുംബത്തെയും സ്ത്രീകളെയും കുട്ടികളെയും മാര്‍ക്സിസ്റ്റ് അക്രമികള്‍ വേട്ടയാടുന്നു. അക്രമികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഒരു ഭാഗത്ത് തന്ത്രപരമായ മൗനം പുലര്‍ത്തുകയും മറുഭാഗത്ത് അക്രമങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇരട്ട സമീപനമാണ് സര്‍ക്കാരിനും സിപിഎമ്മിനും. മാര്‍ക്സിസ്റ്റ് ഭീകരത അപലപിക്കാന്‍ വാക്കുകള്‍ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: