ന്യൂദല്‍ഹി: കേരളത്തില്‍ സിപിഎം ചുവപ്പന്‍ ഭീകരത പടര്‍ത്തുന്നുവെന്ന് ബിജെപി കേന്ദ്ര നേതൃത്വം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ കഞ്ചിക്കോട് രണ്ട് പേര് സിപിഎം അക്രമത്തില്‍ പൊള്ളലേറ്റ് മരിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഭീകരത വ്യക്തമാക്കുന്നതാണെന്ന് ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു.
അക്രമം ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി പിണറായി വിജയന് പാലിച്ചില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി അക്രമങ്ങളാണ് കേരളത്തില്‍ അരങ്ങേറിയത്.
സിപിഎം ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അക്രമം അവസാനിപ്പിക്കുന്നതിനുള്ള ഭരണഘടനാപരമായ എല്ലാ സാധ്യതയും ബിജെപി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: