ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടം സമനിലയില്‍. ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തളച്ചു. ഓള്‍ഡ് ട്രാഫോഡില്‍ 27ാം മിനിറ്റില്‍ ജയിംസ് മില്‍നറിലൂടെ മുന്നിലെത്തിയത് ലിവര്‍പൂള്‍. തോല്‍വി മുന്നില്‍ക്കണ്ട യുണൈറ്റഡിനെ 84ാം മിനിറ്റില്‍ സ്ലാട്ടണ് ഇബ്രാഹിമോവിച്ച് ഒപ്പമെത്തിച്ചു.
പെനല്‍റ്റിയിലൂടെയാണ് മില്‍നര്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. അവര്‍ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ യുണൈറ്റഡ് ബോക്സില്‍ പോള്‍ പോഗ്ബയുടെ കൈയില്‍ തട്ടിയതിന് പെനല്‍റ്റി. മില്‍നറുടെ ഷോട്ട് ഗോളി ഡേവിഡ് ഡി ഗിയയെ മറികടന്ന് പോസ്റ്റിന്റെ വലതു മൂലയില്‍ ഭദ്രം. വെയ്ന്‍ റൂണി ബോക്സിലേക്കു നല്കിയ പന്താണ് യുണൈറ്റഡിന്റെ സമനില ഗോളില്‍ കലാശിച്ചത്. റൂണിയില്‍ നിന്ന് പന്ത് സ്വീകരിച്ച അന്റോണിയൊ വലന്‍സിയ, ഇബ്രാഹിമോവിച്ചിന്റെ വഴിയിലേക്ക് നല്കി. സ്വീഡിഷ് താരത്തിന്റെ ഹെഡ്ഡര്‍ ലിവര്‍പൂള്‍ ഗോളിയെ മറികടന്ന് വലയില്‍ സുരക്ഷിതം.
ലീഗില്‍ ചെല്‍സി ഒന്നാമത് തുടരുന്നു, 52 പോയിന്റ്. 45 പോയിന്റുമായി ടോട്ടനമാണ് രണ്ടാമത്. ലിവര്‍പൂളിനും ഇതേ പോയിന്റെങ്കിലും ഗോള്‍ശരാശരി തിരിച്ചടി. ആഴ്സണല്‍ (44), മാഞ്ചസ്റ്റര്‍ സിറ്റി (42), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (40) ടീമുകള്‍ തുടര്‍സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: