കല്‍പ്പറ്റ: കര്‍ണാടകയിലെ നഞ്ചങ്കോടിനെ ബത്തേരിയിലൂടെ നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന റെയില്‍പാതക്കുവേണ്ടി നടത്തിയ ശ്രമങ്ങളെല്ലാം വിഫലം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാനത്തെ സാധ്യതാ പട്ടികയില്‍ നിന്ന് നഞ്ചങ്കോട്-നിലമ്പൂര്‍ പാത പുറത്തായി. പകരം മൈസൂരു-കടകോള-മാനന്തവാടി-കുഞ്ഞോം-വടകര അല്ലെങ്കില്‍ തലശ്ശേരി പാതക്കാണ് ഇടം ലഭിച്ചത്.
പുതിയ പാതയുടെ നടത്തിപ്പിനായി കര്‍മ്മസമിതിയും സജീവമായി രംഗത്തുണ്ട്. പാത നടപ്പാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി. മൈസൂര്‍-തലശ്ശേരി സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രാരംഭ റിപ്പോര്‍ട്ട് ഇ.ശ്രീധരന് നല്കി. ട്രാഫിക് സര്‍വ്വെയിലും ചരക്ക് ഗതാഗതത്തിലും മൈസൂര്‍-മാനന്തവാടി-തലശ്ശേരി പാതക്ക് മുന്‍ഗണനയും ലഭിച്ചിട്ടുണ്ട്. ഇവിടെ അലൈന്മെന്റ് നടപടികളും ആരംഭിച്ചു.
ലാല്‍-ബഹദൂര്‍ ശാസ്ത്രി റെയില്‍വേ മന്ത്രി ആയിരുന്ന കാലത്താണ് മൈസൂര്‍-തലശ്ശേരി പാതക്ക് പച്ചക്കൊടി കിട്ടിയത്. 2016 ആഗസ്റ്റ് 21ന്, കേന്ദ്രം ഭരിച്ച ബിജെപി സര്‍ക്കാര്‍ സര്‍വ്വെ പ്രഖ്യാപനവും നടത്തി. കര്‍ണാടക-കേരള സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഇത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരളാ റെയില്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏഴ് പദ്ധതികളില്‍ രണ്ടാം സ്ഥാനം ഈ പാതയ്ക്കാണ്. തിരുവനന്തപുരം -ചെങ്ങന്നൂര്‍, തലശ്ശേരി-മൈസൂര്‍, എരുമേലി, ശബരി, നെടുമ്പാശ്ശേരി തുടങ്ങിയ ഏഴ് പദ്ധതികളില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പദ്ധതിക്ക് സ്ഥാനമില്ല. കഴിഞ്ഞ ആഴ്ച്ച വയനാട് കളക്ട്രേറ്റില്‍ നഞ്ചങ്കോട് പദ്ധതി നടപ്പാക്കുമെന്ന് ഇ.ശ്രീധരന് പറഞ്ഞിരുന്നു. തലശ്ശേരി-മൈസൂര്‍ പദ്ധതി നടപ്പാക്കുമെന്ന് സ്ഥലം എംഎല്‍എയും സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: