കുമളി/ ഇടുക്കി : വാഗമണ്‍ ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 100 കോടി അനുവദിച്ചു. എന്നാല്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഒരാളെപ്പോലും വിളിക്കാതെ സംസ്ഥാന ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന് തിരികൊളുത്തുകയും ചെയ്തു.
റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി എന്നിവരുടെ ഇടപെടലിനെത്തുടര്‍ന്നാണ് 100 കോടി ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അപേക്ഷ നല്‍കിയത് തങ്ങളാണെന്നാണ് ഇടുക്കിയിലെ ജനപ്രതിനിധികള്‍ പ്രചരിപ്പിക്കുന്നത്. വാഗമണ്‍- ഗെവി -തേക്കടി തുടങ്ങിയ പീരുമേട് മണ്ഡലത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി നടപ്പിലാക്കുന്ന പദ്ധതിക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നൂറുകോടി അനുവദിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന വികസനം,വിനോദ കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ വികസനം തുടങ്ങി വിവിധ രീതിയിലുള്ള വികസന പ്രവര്‍ത്തങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ തുക വിനിയോഗിക്കേണ്ടത്. പീരുമേട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സുസ്ഥിര വിനോദ സഞ്ചാര വികസന പദ്ധതിയുടെ റിപ്പോര്‍ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ തുക അനുവദിക്കാനിരിക്കെയാണ് കേന്ദ്ര പ്രതിനിധികളെ പങ്കെടുപ്പിക്കാതെ ഈ വലിയ പദ്ധതിയുടെ ഉദ്ഘാടനം ജോയിസ് ജോര്‍ജ് എം.പിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഉദ്ഘാടനം നടത്തിയത്. പദ്ധതിയുടെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും എം.പിയും ശ്രമിക്കുകയാണ്. പീരുമേട് നിയോജക മണ്ഡലത്തിലെ ഒരു കോളനിയിറോഡ് നിര്‍മാണത്തിന് സുരേഷ് ഗോപി എം പി അനുവദിച്ച 33 ലക്ഷം രൂപ യുടെ പദ്ധതി തടയുന്നതിന് വേണ്ടി ഇടതു പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ടത് മുന്‍പ് വിവാദമായിരുന്നു .
ഇടുക്കി എം പി ഫണ്ട് നല്കാന് വിസമ്മതിച്ച റോഡ് നിര്‍മാണമായിരുന്നു ഇത് . സംസ്ഥാനത്തു എത്തുന്ന കേന്ദ്ര മന്ത്രി മാര്‍ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാതിരുന്ന ഉദ്യോഗസ്ഥരെ പോലും സഹായിക്കുന്ന രീതിയാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: