കൊച്ചി :കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി റബര്‍ ബോര്‍ഡില്‍ തയ്യാറാക്കിയ പ്രൊമോഷന് പട്ടിക ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള പ്രൊമോഷന് നടപടികള്‍ രണ്ടുമാസത്തിനുള്ളില്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ബോര്‍ഡിലെ ഡെവലപ്പ്മെന്റ് ഓഫീസര്‍മാരുടെ പ്രൊമോഷനുള്പ്പെടെയുള്ള നടപടികള്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.
ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ (രഹസ്യ) റിപ്പോര്‍ട്ടു വിലയിരുത്തി സീനിയോറിറ്റി കണക്കിലെടുത്തു പ്രൊമോഷന് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രൊമോഷന് നല്കുന്ന തരത്തില്‍ റബര്‍ ബോര്‍ഡ് കരട് റിക്രൂട്ട്മെന്റ് ചട്ടം ഉണ്ടാക്കിയെന്നും ഇതനുസരിച്ച് പ്രൊമോഷന് നല്‍കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
1947 ലെ റബര്‍ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ജീവനക്കാരുടെ സേവന വേതന ചട്ടമുണ്ടാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഹൈക്കോടതി വിലയിരുത്തി. ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന് കമ്മിറ്റി (ഡിപിസി) പ്രൊമോഷന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണം.
നിലവില്‍ കരട് റിക്രൂട്ട്മെന്റ് ചട്ടമനുസരിച്ച് തയ്യാറാക്കിയ പ്രൊമോഷന് പട്ടികയ്ക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.റബര്‍ ബോര്‍ഡിലെ പ്രൊമോഷനു വേണ്ടി ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന് കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റ് ചോദ്യം ചെയ്ത് റബര്‍ ബോര്‍ഡ് എക്സ്റ്റന്‍ഷന്‍ ഓഫീസേഴ്സ് യൂണിയന് ഉള്‍പ്പടെ നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: