തിരുവനന്തപുരം: പിന്നാക്കജാതിക്കാരുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാന പിന്നാക്ക ക്ഷേമവകുപ്പിനെ നോക്ക് കുത്തിയാക്കുന്നതില് പ്രതിഷേധിച്ച് ഒബിസി മോര്‍ച്ച പ്രക്ഷോഭത്തിലേക്ക്. സംസ്ഥാനത്തെ പിന്നാക്കജാതി വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുകയാണ്.
വിശ്വകര്‍മ്മ സമൂഹപെന്‍ഷന്‍, മണ്‍പാത്ര തൊഴിലാളികള്‍ക്കുള്ള ധനസഹായം, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, ബാര്‍ബര്‍ തൊഴിലാളികള്‍ക്കുള്ള ധനസഹായം, വിദേശ സ്കോളര്‍ഷിപ്പ്, മത്സര പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ ധനസഹായം തുടങ്ങിയവ പിന്നാക്കജാതിക്കാര്‍ക്ക് നഷ്ടമാകുകയാണ്.
81 കോടിരൂപയാണ് പിന്നാക്കവിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നതിന് നീക്കിവച്ചിട്ടുള്ളത്. ഇതില്‍ 2 കോടിരൂപ മാത്രമാണ് ചെലവാക്കിയത്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുവാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കുമ്പോള്‍ സര്‍ക്കാരും പിന്നാക്കക്ഷേമവകുപ്പും ഉപഭോക്താക്കളെ കണ്ടെത്താതെ ഇരുട്ടില്‍ തപ്പുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, പാവപ്പെട്ട ഹിന്ദുമതത്തിലെ പിന്നാക്കജാതിക്കരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, പിന്നാക്കവിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വിദ്യാഭ്യാസ വായ്പകള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒബിസി മോര്‍ച്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് അറിയിച്ചു.
തലസ്ഥാനത്ത് 20ന് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തും. ധര്‍ണ എംഎല്‍എ ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലെ പിന്നാക്കവിഭാഗ കമ്മീഷന് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: