ഇളങ്ങുളം: ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട് ഉത്സവം. പള്ളിവേട്ട ഉത്സവദിനമായ ഇന്നലെ പുലര്‍ച്ചെ നടന്ന പള്ളിവേട്ട എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി. ശ്രീകുമാര്‍ എസ്. വാര്യരുടെ പഞ്ചവാദ്യവും സുനില്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും തുറവൂര്‍ നാരായണപ്പണിക്കല് ആന്‍ഡ് പാര്‍ട്ടിയുടെ നാദസ്വരവും എഴുന്നള്ളത്തിന് നാദതാളലയ വിസ്മയമൊരുക്കി.
ആറാട്ട് ഉത്സവദിവസമായ ഇന്നു രാവിലെ 10.15 മുതല്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന മഹാപ്രസാദമൂട്ട്. 12ന് വയലിന് സോളോ-അഞ്ജുരാജ് പുന്നപ്പാടി. ഉച്ചകഴിഞ്ഞ് 3.30ന് ആറാട്ടുബലി, കൊടിയിറക്ക്, രണ്ടാം മൈലിലെ വെള്ളാങ്കാവ് തീര്‍ഥക്കുളത്തിലേക്ക് ആറാട്ടിനു പുറപ്പെടല്‍. തിരുവരങ്ങില്‍ വൈകിട്ട് 4.30ന് ഈശ്വരനാമഘോഷം-പനച്ചിക്കാട്ട് വൈഷ്ണവ് ഭജന്‍സ്. 5.30 മുതല്‍ ആറാട്ട്കടവില്‍ ദര്‍ശനം. രാത്രി 7.30ന് കിഴക്കേപ്പന്തലില് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. ശ്രീകുമാര്‍ എസ്. വാര്യരുടെ പ്രമാണിത്വത്തില്‍ 60ല്‍പ്പരം കലാകാരന്മാര് അണിനിരക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം. രാത്രി 12ന് ദീപാരാധന, വലിയകാണിക്ക. ഉപക്ഷേത്രമായ മരുതുകാവില്‍ ബുധനാഴ്ചയാണ് ഉത്സവം. വൈകിട്ട് 6ന് പുഷ്പാഭിഷേകം. രാത്രി 7ന് സംഗീതസദസ്- പനമറ്റം രാജീവ്. തുടര്‍ന്ന് കേരള വണികവൈശ്യസംഘം ഇളങ്ങുളം 78-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ കുംഭകുടനൃത്തഘോഷയാത്ര. താലപ്പൊലി, കളമെഴുത്തും പാട്ടും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: