കൊച്ചി: നഗരത്തിലെ പ്രധാന കേന്ദ്രമായ കലൂരിലെത്താതെ കെഎസ്ആര്‍ടിസി ബസിന്റെ രാത്രിയോട്ടം പ്രശ്നമാകുന്നു. പത്ത് മണി കഴിഞ്ഞാല്‍ കോഴിക്കോട്ടേക്കോ ഹൈറേഞ്ചിലേക്കോ കലൂര്‍വഴി ബസ് കടന്നുപോകുന്നില്ല. രാത്രി ജോലി കഴിഞ്ഞെത്തുന്നവര്‍ക്കും നോര്‍ത്ത് സ്റ്റേഷനില്‍ ട്രെയിനിറങ്ങുന്നവര്‍ക്കും കലൂരില്‍ നിന്ന് ദൂരയാത്രാ ബസ് കിട്ടുന്നില്ല.
രാത്രി 10 കഴിഞ്ഞ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ കലൂര്‍-കടവന്ത്ര റോഡിലൂടെ വന്ന് കലൂരിലെത്തുമായിരുന്നു. മെട്രോ റെയില്‍ നിര്‍മ്മാണം ആരംഭിച്ചതോടെ ബസുകള്‍ വഴിതിരിച്ചു വിട്ടിരുന്നു. ഇപ്പോള്‍ എംജി റോഡ്, കലൂര്‍ വഴിയുള്ള ബസ് സര്‍വീസുകള്‍ കതൃക്കടവ് പാലമറിങ്ങി തമ്മനം വഴി പാലാരിവട്ടം കടന്നാണ് മാസങ്ങളായി സര്‍വീസ് നടത്തുന്നത്. കലൂരില്‍ കാത്ത് നില്ക്കുന്നവ നിരവധിപേരെയാണ് ബാധിച്ചത്.
കലൂരില്‍ നിന്ന് രാത്രി 70 രൂപവരെ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോ റിക്ഷകള്‍ ചാര്‍ജ്ജ് ചെയ്യുന്നു. ഇടപ്പള്ളി സിഗ്നല്‍ ജങ്ഷനിലേക്കും ഇതേ തുകയാകും. സ്ഥിരം യാത്രക്കാരായവര്ക്ക് ഇത് താങ്ങാനാകില്ല. ബസ്സുകള്‍ കലൂര്‍ സ്റ്റാന്‍ഡ് വഴി വിടണമെന്ന് അധികൃതരോട്പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മെട്രോ നിര്‍മാണം ഇപ്പോള്‍ യാത്രക്ക് തടസമാകുന്നില്ല. എന്നിട്ടും പഴയപടിയാണ് സര്‍വീസ്.
തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, വഴിക്കടവ്, ആലുവ ബസുകളാണ് തമ്മനം വഴി സര്‍വീസ് നടത്തുന്നത്. പാലാരിവട്ടം ജങ്ഷനില്‍ മണിക്കൂറുകള്‍ കാത്ത് നിന്നാലാണ് ബസ് കിട്ടുക. തൃശൂരില്‍ നിന്നും ഹൈറേഞ്ചില്‍ നിന്ന് തിരിച്ചുവരുന്ന ബസുകളും കലൂരിലെത്താതെ പാലാരിവട്ടത്ത് നിന്ന് തമ്മനംവഴിയാണ് സ്റ്റാന്‍ഡിലെത്തുന്നത്.
രാത്രി 12ന് പോകേണ്ട കട്ടപ്പന-കുമളി ബസ് 11നാക്കിയതും യാത്രക്കാര്‍ക്കും പ്രശ്നമാണ്. ഇതിന് മുമ്പ് പെര്‍മിറ്റ് ലംഘിച്ച് സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നത് കണ്ടിട്ടും കെഎസ്ആര്‍ടിസിയോ മോട്ടോര്‍ വാഹന വകുപ്പോ നടപടിയെടുത്തിട്ടില്ല. ഈ സര്‍വീസില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനവും കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: