കോഴിക്കോട്: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും പവര്‍കട്ട് വേണ്ടി വന്നാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി എം.എം. മണി. വൈദ്യുത ഉത്പാദന രംഗത്ത് കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട്ട് വിവിധ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
വെള്ളമുെണ്ടങ്കിലേ ജല, വൈദ്യുതി പദ്ധതികള്‍ പ്രവര്‍ത്തിക്കാനാവൂ എന്ന് എം.എം. മണി പറഞ്ഞു. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കേന്ദ്ര പൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
പവര്‍ കട്ട് പരമാവധി ഒഴിവാക്കാനാണ് ശ്രമം. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ പള്ളിവാസല്‍ പദ്ധതി പുനരാരംഭിക്കും. കേരള -തമിഴ്നാട് അതിര്‍ത്തിയില്‍ കാറ്റാടി വൈദ്യുതി പദ്ധതി സ്ഥാപിക്കും ഇതിന് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി നിരസിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. 70 ശതമാനം പുറത്ത് നിന്ന് വാങ്ങുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് 15 പദ്ധതികള്‍ ആരംഭിച്ചരുന്നുവെങ്കിലും ഇപ്പോള്‍ അതില്‍ നാലെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. അത് നാലും തിരുവമ്പാടി മണ്ഡലത്തിലാണ്. ആ പദ്ധതി മുഴുവന്‍ തുടര്ന്നിരുന്നങ്കില് ഒരു പരിധി വരെ പ്രതിസന്ധി പരിഹരിക്കാമായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: