റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സുക്മ ജില്ലാ കളക്ടര്‍ അലക്സ് പോള്‍ മേനോനെ വിട്ടയച്ചു. മധ്യസ്ഥന്‍ ബി.ഡി ശര്മയ്ക്കൊപ്പമാണു കളക്ടറെ വിട്ടയച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കളക്ടറുടെ മോചനം സാധ്യമായത്.
ഇത് മൂന്നാം തവണയാണ് ബി.ഡി ശര്‍മ്മ മാവോയിസ്റ്റുകളുമായി മധ്യസ്ഥ ചര്‍ച്ച നടത്തുന്നത്. കളക്ടറുടെ മോചനത്തിനായി രണ്ട് ആവശ്യങ്ങളാണ് മാവോയിസ്റ്റുകള്‍ പ്രധാനമായും മുന്നോട്ട് വച്ചിരുന്നത്. ഒമ്പതു തടവു പുള്ളികളെ വിട്ടയയ്ക്കണം, തങ്ങള്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പുനഃപരിശോധിക്കണം എന്നിവയാണവ. ഇതില്‍ രണ്ടാമത്തെ ആവശ്യം നേരത്തെ തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. തടവുകാരെ വിട്ടയയ്ക്കുന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ തുടര്‍ന്നത്.
തമിഴ്നാട് സ്വദേശിയാണ് 32 കാരനായ അലക്സ് പോള്‍ മേനോന്. ഏപ്രില്‍ 21നാണ് കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ജില്ലയിലെ ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനെത്തിയ കളക്ടറെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു.
12 ദിവസത്തോളം മാവോയിസ്റ്റുകളുടെ തടവില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളായിരുന്നു. ആസ്മ രോഗിയായ അദ്ദേഹത്തിനു മധ്യസ്ഥര്‍ മുഖേന മരുന്ന് എത്തിച്ചിരുന്നു. വിഷയത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ദല്‍ഹിയിലെത്തി കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരവുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: