മുംബൈ: ഷീന ബോറ വധക്കേസില്‍ രണ്ടാനച്ഛന് പീറ്റര്‍ മുഖര്‍ജിക്കും അമ്മ ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തി. മുംബൈ സിബിഐ പ്രത്യേക കോടതിയുടേതാണ് നടപടി. കൊലക്കുറ്റത്തിന് പുറമെ ഇരുവര്‍ക്കുമെതിരെ ഗൂഡാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ ഖന്നയും കേസിലെ പ്രതിയാണ്.
വിവാദമായ കേസിന്റെ വിചാരണ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.സിബിഐ വധശ്രമത്തിന് കുറ്റപ്പത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ദ്രാണിയുടെ ഡ്രൈവറായ ശ്യാംവര്‍ റോയിയെ മാപ്പുസാക്ഷിയായി നേരത്തേ സിബിഐ പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തെക്കുറിച്ച പീറ്റര്‍ മുഖര്‍ജിക്ക് തുടക്കം മുതലേ അറിയാമായിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്. കുറഞ്ഞത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയെങ്കിലും ലഭിക്കുമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷീനബോറയുടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഡ്രൈവറുടേയും മുന്‍ഭര്‍ത്താവിന്റെയും സഹായത്തോടെയാണ് ഇന്ദ്രാണി മുഖര്‍ജി മകള്‍ ഷീനയെ കൊലപ്പെടുത്തിയത്. ഇന്ദ്രാണിയുടെ ആദ്യ ബന്ധത്തിലെ മകളായിരുന്നു ഷീന ബോറ. പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ ബന്ധത്തിലെ മകന് രാഹുലുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇവരുടെ ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. ഇവര്‍ വിവാഹിതരാവുകയാണെങ്കില്‍ പീറ്റര്‍ മുഖര്‍ജിയുടെ സ്വത്തുക്കള്‍ മക്കളിലേക്ക് പോകുമോയെന്ന ഭയവും കൊലയിലേക്ക് നയിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. മുംബൈ മെട്രോയിലെ ജീവനക്കാരിയായിരുന്ന ഷീനയെ 2012 ഏപ്രില്‍ 24നാണ് കാണാതാവുന്നത്. തൊട്ടടുത്ത ദിവസം ഷീനയുടെ ശരീരഭാഗങ്ങള്‍ മുംബൈക്കടുത്ത് കാട്ടില്‍ നിന്ന് കണ്ടെടുത്തു.മൂന്ന് വര്‍ഷത്തിന് ശേഷം ആഗസ്റ്റിലാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: