ന്യൂദല്‍ഹി: നിരോധിത സംഘടനയായ സിമിയുടെ സാന്നിധ്യം കേരളത്തിലുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. സിമി നിരോധനം സംബന്ധിച്ച ട്രൈബ്യൂണലിന്റെ മുമ്പാകെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍.ഐ.എ സമര്‍പ്പിച്ചു.
എന്‍.ഐ.എ അന്വേഷിക്കുന്ന മൂന്ന് കേസുകളിലെയും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുന്ന ഒരു കേസിലെയും പ്രതികള്‍ സിമിയുടെ സജീവ പ്രവര്‍ത്തകരാണ്. കേരളത്തില്‍ ഇപ്പോഴും സിമിയുടെ പരിശീലനവും പഠനക്ലാസുകളും നടക്കുന്നുണ്ട്. അതിനാല്‍ സിമിയുടെ നിരോധനം തുടരണമെന്ന് എന്‍.ഐ.എ ട്രൈബ്യൂണലില്‍ വാദിച്ചു.
സിമിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഇപ്പോഴും സജീവമാണെന്ന് കേരള സര്‍ക്കാരും ട്രൈബ്യൂണലിന് നല്കാന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിമി അംഗങ്ങള്‍ ആ പേരില്‍ ഇപ്പോള്‍ പരസ്യ പ്രവര്‍ത്തനം നടത്തുന്നില്ലെങ്കിലും ചില മുസ്ലീം സംഘടനകളുടെ പേരില്‍ അവര്‍ മുഖ്യധാരയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടില്‍ കേരളം ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: