തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മാനേജ്മെന്റ് കടുത്ത നിലപാടുകള്‍ സ്വീകരിച്ചതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ്.
ഒപ്പിട്ട ശേഷം കറങ്ങിനടന്നവരെ കര്‍ശന നിയമ നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കിയതാണ് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയത്. കൂടാതെ റൂട്ട് പരിഷ്ക്കരണവും നടത്തി. 7.10 ലക്ഷം രൂപയാണ് ഇന്നലത്തെ കളക്ഷന്‍ വരവ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 6.15 ലക്ഷത്തിന്റെ ശരാശരി വരുമാന വര്‍ദ്ധനവ് ഉണ്ടായി. ശബരിമല സീസണ് കണക്കിലെടുത്ത് ഒരു കോടി രൂപ മാറ്റി നിര്‍ത്തിയാലും റിക്കാര്‍ഡ് കളക്ഷനാണ് ലഭിച്ചത്.
കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന്റെ കടുത്ത നിലപാടും എംഡിയുടെ പരിഷ്ക്കരണവും കോര്‍പ്പറേഷനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നു.
ജോലി ചെയ്യാതെ കറങ്ങി നടന്നിരുന്ന 3100 ജീവനക്കാരില്‍ 1500 പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്കി. റൂട്ടില്‍ പോകാതെ ഓഫീസുകളില്‍ കഴിഞ്ഞുകൂടിയവരെ റൂട്ടുകളില്‍ പറഞ്ഞയച്ചു.
ഡിടിഒ മാര്‍ക്ക് പരിശോധനക്ക് അനുമതി നല്കി ശിക്ഷണ നടപടികള്‍ സ്വീകരിക്കാനും എംഡി നിര്‍ദ്ദേശം നല്കി. കൃത്യ സമയങ്ങളില്‍ സര്‍വ്വീസ് നടത്താനായതും വരുമാന വര്‍ദ്ധനവിന് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: