ന്യൂദല്‍ഹി: റെയില്‍പ്പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ട് കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ചു. രണ്ട് ഭാഗത്ത് നിന്നും ട്രെയിന്‍ വരുന്നത് കണ്ട് അമ്പരന്ന കുട്ടികള്‍ ട്രാക്കിലേക്ക് ചാടിക്കയറുകയും അപകടത്തില്‍പെടുകയുമായിരുന്നു.
യഷ്കുമാര്‍ (16), ശുഭം (14) എന്നിവരാണ് മരിച്ചത്. ദല്‍ഹിയിലെ ആനന്ദ വിഹാറിലായിരുന്നു സംഭവം. മരിച്ച കുട്ടികളും മറ്റ് അഞ്ചുപേരും ചേര്‍ന്ന് ഡിഎസ്എല്‍ആര്‍ ക്യാമറ വാടകയ്ക്ക് എടുത്ത് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മോഡലിങ്ങിന് വേണ്ടിയായിരുന്നു ഇത്.
ഓടിവരുന്ന ട്രെയിനിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനായിരുന്നു ശ്രമം. ഇവര്‍ ഇതിന് തൊട്ടുമുന്‍പ് ഒരു ക്ഷേത്രത്തിന് സമീപവും പോയി സെല്‍ഫിയെടുത്തിരുന്നു. പിന്നിടാണ് റെയില്‍വേ ട്രാക്കിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: