കോഴിക്കോട്: കേരളത്തില്‍ മാര്‍ച്ച് 31ന് മുമ്പ് സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് നിയമസഭാ മണ്ഡലത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും ഗാന്ധിറോഡ് 110 കെ.വി. ജി.ഐ.എസ് സബ്സ്റ്റേഷന് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം കൈവരിച്ച നേട്ടങ്ങളുടെ തുടര്‍ച്ചയാണ് സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെയും ലക്ഷ്യമിടുന്നത്. പദ്ധതികള്‍ നിശ്ചയിക്കുന്ന കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജി.ഐ.എസ് സബ്സ്റ്റേഷന് നിര്‍മിക്കാന്‍ 38.4 കോടി രൂപ വകയിരുത്തിയെങ്കിലും 34.2 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കിയതിനെ മന്ത്രി അഭിനന്ദിച്ചു.
കേരളത്തിലെ ആദ്യത്തെ 110 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന് (ജി.ഐ .എസ്) ആണ് ഗാന്ധിറോഡില്‍ ഉദ്ഘാടനം ചെയ്തത്. വെസ്റ്റ്ഹില്‍ 110 കെ.വി സബ്സ്റ്റേഷനില്‍നിന്ന് 7.03 കിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച 110 കെ.വി ഭൂഗര്‍ഭ കേബിള്‍ വഴിയാണ് ഈ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. അത്യാധുനിക രീതിയില്‍ സ്ഥാപിച്ചതിനാല്‍ ചുരുങ്ങിയ സ്ഥലം മാത്രമേ ജി.ഐ.എസ് സബ്സ്റ്റേഷന് ആവശ്യമായി വന്നുള്ളൂ.
കോഴിക്കോട് നഗരസഭാ പരിധിയില്‍പ്പെട്ട 29 വാര്‍ഡുകള്‍ ഉള്‍പ്പെട്ട കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ നടക്കാവ്, വെസ്റ്റ്ഹില്‍, കാരപ്പറമ്പ്, വെള്ളിമാടുകുന്ന്, കോവൂര്‍, പൊറ്റമ്മല്‍ സെക്ഷന്‍ ഓഫീസുകളിലായി 150 ഗുണഭോക്താക്കളാണ് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ വേണ്ട 17,46,820 രൂപയില്‍ 7,79,940 രൂപ എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ എം.എല്‍.എ ഫണ്ടില്‍നിന്ന് ചെലവഴിച്ചു.
1901 മീറ്റര്‍ എല്‍.ടി ലൈന്‍ വലിച്ച് 103 ബി.പി.എല്‍ കുടുംബങ്ങളും ഏഴ് അങ്കണവാടികളും ഉള്‍പ്പെടെ അപേക്ഷ നല്കിയ എല്ലാവര്ക്കും വൈദ്യുതി കണക്ഷന് നല്കി. ആറ് കുടുംബങ്ങള്‍ക്ക് കെ.എസ്.ഇ.ബി ജീവനക്കാര്‍, സര്‍വീസ് സംഘടനകള്‍, കെ.എസ്.ഇ.ബി റിക്രിയഷേന് ക്ലബ് എന്നിവയുടെ സഹായത്തോടെ വയറിംഗ് ചെയ്തു നല്കി.
ഗാന്ധിറോഡ് സെന്റ് ജോസഫ്സ് പളളി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് സൗത്ത് മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ ്രപഖ്യാപനം മന്ത്രി എം.എം. മണി നിര്‍വഹിച്ചു. ആഴ്ചവട്ടം സമൂഹ മന്ദിരം ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
65 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി പ്രകാരം വൈദ്യുതീകരണം നടത്തിയത്. ഇതില്‍ 40 ബി.പി.എല്‍ കുടുംബങ്ങളും നാല് പട്ടിക ജാതി/പട്ടിക വര്‍ഗ കുടുംബങ്ങളും ഒരു അങ്കണവാടിയുമാണ്. വൈദ്യുതി ലഭ്യമാക്കാന്‍ വേണ്ട 6,17.462 രൂപയില്‍ മൂന്ന് ലക്ഷം രൂപ ഡോ. എം.കെ. മുനീര്‍ എം.എല്‍.എയുടെ എം.എല്‍.എ ഫണ്ടില്‍നിന്ന് ചെലവഴിച്ചു. രണ്ട് വീടുകള്‍ മാങ്കാവിലെ കെ.എസ്.ഇ.ബി ജീവനക്കാര്‍ തുക സമാഹരിച്ചാണ് വയറിംഗ് നടത്തിയത്.
പ്രഖ്യാപന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് എന്നിവര്‍ വിശിഷ്ടാതിഥികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: