പാട്ന: കാണ്‍പൂരില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലുണ്ടായ ട്രെയിന്‍ അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഭീകര വിരുദ്ധ സംഘം (എടിഎസ്). അപകടം ഐഎസ്ഐയുടെ സൃഷ്ടിയാണെന്ന് വിവരം പുറത്തുവന്നതോടെയാണിത്. ബീഹാറില്‍ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ് എടിഎസിന്റെ ഉദ്ദേശ്യം.
ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ മോത്തിഹാരിയില്‍ നിന്ന് അറസ്റ്റിലായ ഉമാശങ്കര്‍ പട്ടേല്‍, മോത്തിലാല്‍ പാസ്വാന്, മുകേഷ് യാദവ് എന്നിവരാണ് അപകടം അട്ടിമറിയെന്ന് പോലീസിനോട് പറഞ്ഞത്. ഒരു കൊലപാതകക്കേസിലാണ് ഇവരെ ബിഹാര്‍ പോലീസ് പിടികൂടിയത്. റെയില്‍ പാളങ്ങളില്‍ ബോംബ് വയ്ക്കാന്‍ നേപ്പാള്‍ സ്വദേശി ബ്രജേഷ് ഗിരി മൂന്നു ലക്ഷം രൂപ വീതം നല്‍കിയെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇതിനു ശ്രമിച്ചത്. എന്നാല്‍, പോലീസും നാട്ടുകാരും ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് കാണ്‍പൂരിലാണ് ഇന്‍ഡോര്‍-പട്ന എക്സ്പ്രസ് പാളം തെറ്റി 151 പേര് മരിച്ചത്. ഡിസംബര്‍ 28ന് കാണ്‍പൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ റുറയില് അജ്മീര്‍-സിയാല്‍ദ എക്സ്പ്രസും പാളം തെറ്റി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പാളത്തിലെ ഫിഷ് പ്ലേറ്റുകള്‍ ഇളക്കിമാറ്റിയതാണ് അപകടത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇത് ഐഎസ്ഐ ചെയ്തതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: