ന്യൂദല്‍ഹി: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധനകളും നിരീക്ഷണവും ശക്തമാക്കി. കൃത്യമായ കണക്കില്ലാത്ത 64 കോടി രൂപയാണ് പിടിച്ചെടുത്തത്.
ഇതില്‍ 56 കോടിയും യുപിയില്‍ നിന്നാണ് പിടിച്ചത്. ബാക്കി എട്ടുകോടി മറ്റ് നാലു സംസ്ഥാനങ്ങളില്‍ നിന്ന്. പഞ്ചാബില്‍ നിന്ന് 1.78 കോടിയുടെ മയക്കുമരുന്ന് പിടിച്ചത്. ഗോവയില്‍ നിന്ന് 16.72 ലക്ഷത്തിന്റെയും മണിപ്പൂരില്‍ നിന്ന് ഏഴ് ലക്ഷത്തിന്റെയും മയക്കുമരുന്നും പിടിച്ചു. യുപിയില്‍ നിന്ന് ആറു കോടിയുടെ 1.98 ലക്ഷം ലിറ്റര്‍ മദ്യവും പഞ്ചാബില്‍ നിന്ന് 10,646 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: