ന്യൂദല്‍ഹി: കരിമ്പട്ടികയിലുള്ള ഡി ലാ റ്യൂ കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ നോട്ട് അച്ചടിക്കുന്നതില്‍ പങ്കാളിയാക്കിയെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണം ഉണ്ടയില്ലാ വെടി. ആരോപണം തെറ്റെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനിക്ക് കരാറൊന്നും നല്‍കിയിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
ബ്രിട്ടന് ആസ്ഥാനമായ കമ്പനി 2010 വരെ ഇന്ത്യക്ക് ബാങ്ക് നോട്ടുകള്‍ വിതരണം ചെയ്തിരുന്നു. 2013ല്‍ അന്നത്തെ യുപിഎ സര്‍ക്കാരാണ് നോട്ടുകള്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങളില്‍ ഒരെണ്ണം നല്‍കുന്നതിന് 2015 ഡിസംബര്‍ വരെ അനുമതി നല്‍കിയത്. പുതിയ സര്‍ക്കാര്‍ കമ്പനിക്ക് അനുകൂലമായി തീരുമാനമെടുത്തിട്ടില്ലെന്നും ധനമന്ത്രാലയം പറഞ്ഞു.
നേരത്തെ കേരളത്തില്‍ ഉന്നയിച്ച ആരോപണം കഴിഞ്ഞ ദിവസം ദല്‍ഹി എഐസിസി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചിരുന്നു. ഡിസിസി പുനഃസംഘടനയില്‍ എ ഗ്രൂപ്പിനെ തഴഞ്ഞതിലുള്ള പരാതി ഉന്നയിച്ച രാഹുലുമായുള്ള ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടി ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി. ഇത് സംബന്ധിച്ച വിവരങ്ങളും കൈമാറി. എന്നാല്‍, രാഹുല്‍ താത്പര്യമെടുത്തില്ല.
ഒടുവില്‍ ഉമ്മന്‍ ചാണ്ടി തന്നെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി. തുടര്‍ന്നും വിഷയം ഉന്നയിക്കാന്‍ രാഹുല്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് രാഹുലിന്റെ പ്രസ്താവനയോ ട്വീറ്റോ ഉണ്ടായില്ല. മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഉമ്മന്‍ ചാണ്ടിയുടെ ആരോപണം ഏറ്റെടുത്തില്ല. ധനമന്ത്രാലയം ആരോപണം തെളിവ് സഹിതം നിഷേധിച്ചപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നു പ്രതികരണം ഉണ്ടായില്ല.
കമ്പനിയുടെ സുരക്ഷാ അനുമതി കേന്ദ്ര ധനമന്ത്രാലയം തടഞ്ഞതിനാല്‍ 2014 മുതല്‍ പുതിയ കരാറുകള്‍ നല്‍കുന്നത് സര്‍ക്കാര്‍ ഒഴിവാക്കി. ഇതിനിടെ നിരവധി അപേക്ഷകള്‍ കമ്പനി നല്‍കിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇത് മറച്ചുവച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ദേശസുരക്ഷ അപകടത്തിലാക്കിയെന്ന വ്യാജ ആരോപണം ഉമ്മന്‍ ചാണ്ടി ഉന്നയിച്ചത്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രാഹുലിന്റെ ‘ഭൂകമ്പ പ്രസംഗ’ത്തിന്റെ ക്ഷീണം മാറിയിട്ടില്ല. അതിനിടയിലാണ് നനഞ്ഞ പടക്കവുമായി ഉമ്മന്‍ ചാണ്ടി ദേശീയ നേതൃത്വത്തെ സമീപിച്ചത്. എല്ലാം ചാണ്ടിയെ ഏല്‍പ്പിച്ച് നേതൃത്വം കൈകഴുകി. ദേശീയ വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ സംശയത്തോടെയാണ് നേതാക്കള്‍ കാണുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: