ഇസ്ലാമാബാദ്: വരുമാനമിടിഞ്ഞ് തിയേറ്ററുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതോടെ, നാലു മാസങ്ങള്‍ക്കു ശേഷം പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സമയത്താണ് ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിയത്. ബോളിവുഡ് സിനിമകളില്ലാതായതോടെ കാഴ്ചക്കാരും തിയേറ്ററില്‍ നിന്ന് ഒഴിഞ്ഞു. അവരുടെ വരുമാനത്തിന്റെ 70 ശതമാനവും ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ നിന്നാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: