വാഷിങ്ടണ്‍: വിക്കീലീക്സിന് രഹസ്യ രേഖകള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ സൈനിക ഉദ്യോഗസ്ഥ ചെല്‍സിയ മാനിങ്ങിന്റെ ശിക്ഷ പ്രസിഡന്റ് ബരാക് ഒബാമ വെട്ടിക്കുറച്ചു. 35 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട മൂന്നാം ലിംഗക്കാരിയായ ചെല്സിയക്ക് ഇനി ഏഴു വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
2010ലാണ് വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് ലോകമാകെ കോളിളക്കമുണ്ടാക്കി അനവധി രഹസ്യങ്ങള്‍ പുറത്തുവിട്ടത്. ഇവര്‍ക്ക് അമേരിക്കയുമായി ബന്ധപ്പെട്ട അതീവ രഹസ്യ രേഖകള്‍ ചോര്‍ത്തി നല്കിയവരില് ഒരാളായിരുന്നു മുന്‍ യുഎസ് സൈനിക രഹസ്യാന്വേഷണ വിശകലന വിദഗ്ധയായ മാനിങ്. ഇവര്‍ രേഖകളും വീഡിയോകളും അടക്കം 7,00,000 രഹസ്യ വിവരങ്ങള്‍ ജൂലിയന്‍ അസാഞ്ജിന് കൈമാറി.
സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ഒബാമ മാനിങ്ങിന്റെ ശിക്ഷ കുറച്ചത്. അതേസമയം, അസാഞ്ജുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരമാണ് ശിക്ഷ കുറച്ചതെന്ന ആരോപണവുമുണ്ട്. ചെല്‍സിയ ഇറാഖില്‍ ജോലിചെയ്യുന്ന സമയത്താണ് സംഭവം. 2007ല്‍ ഇറാഖി വിമതര്‍ക്കെതിരെ അമേരിക്കന്‍ ഹെലിക്കോപ്ടര്‍ വെടിയുതിര്‍ക്കുന്നതിന്റെയും അനവധി പേര് മരിക്കുന്നതിന്റെയും വീഡിയോ വരെ വിക്കീലീക്സിന് കൈമാറിയിരുന്നു.
ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുകയാണ്.
ചെല്‍സിയ മാനിങ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: