കുറവിലങ്ങാട് : കുര്യനാട്, ഉഴവൂര്‍, മോനിപ്പള്ളി, കുറവിലങ്ങാട്, വെളിയന്നൂര്‍, പുതുവേലി, അരീക്കര എന്നിവിടങ്ങളില്‍ അനധികൃത മദ്യ വില്പനയും, പരസ്യ മദ്യപാനവും പതിവാകുന്നതായി പരാതി. മദ്യപസംഘം നാട്ടുകാര്‍ക്കും, വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടും അനധികൃതര്‍ പരാതി വിവരം ചോര്‍ത്തി നല്കി അനധികൃത മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതായും പരാതി ഉയരുന്നു. അരീക്കര, പാറത്തോട്, കൂടപ്പുലം, ഉഴവൂര്‍ പ്രദേശങ്ങളിലാണ് പൊതുവഴികളിലും, ആള്‍ത്താമസമില്ലാത്ത കെട്ടിടങ്ങളുടെ സമീപവും ഇരുന്ന് പരസ്യ മദ്യപാനം പൊടിപൊടിക്കുന്നത്. നിരവധി തവണ പാലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിളിച്ച് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലാ എന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ഒരു പ്രമുഖ സമുദായ ഭാരവാഹിയാണ് അനധികൃതമദ്യ വില്‍പ്പനക്കാര്‍ക്കും, പരസ്യ മദ്യപാനത്തിനും മേഖലയില്‍ ഒത്താശ ചെയ്യുന്നത്. രണ്ട് തവണ പോലീസ് നടപടി എടുത്തിട്ടും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് കുറവില്ലാ എന്നതാണ് ഇവിടുത്തെ പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: