ശാന്തന്‍പാറ: ചതുരംഗ പാറയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പാറമട ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പൂട്ടിച്ചു. ഇന്നലെ രാവിലെയാണ് ശാന്തന്‍പാറയ്ക്ക് സമീപം ചതുരംഗപാറ വെള്ളയ്ക്കല്‍ ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന പാറമട ഉദ്യോഗസ്ഥരെത്തി പൂട്ടിച്ചത്. സിദ്ധിഖ് ഇക്ബാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പാറമടയില്‍ നിന്നും ഏഴ് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
അനധികൃത പാറ ഖനനത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നേരത്തെ പാറമടയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ പ്രത്യേക ഉത്തരവ് പ്രകാരം നിലവില്‍ സൂക്ഷിച്ചിരുന്ന പാറപ്പൊടിയും മിറ്റലും കൊണ്ടുപോകാന്‍ 31 വരെ സമയം അനുവദിച്ച് വാങ്ങിയിരുന്നു. ഇത് മരവിപ്പിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഡപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം, ചതുരംഗപാറ എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസര്‍മാരും സ്ഥലത്തെത്തിയാണ് ഉത്തരവ് നടപ്പാക്കിയത്. മിറ്റലോട് കൂടിയ രണ്ട് ടിപ്പറുകളും പാറപ്പൊടി നിറച്ച രണ്ട് പിക്ക് അപ്പ് ജീപ്പുകളും ഓഫീസിന് സമീപം സൂക്ഷിച്ചിരുന്ന രണ്ട് ടിപ്പര്‍, ഒരു ജെസിബി, ഒരു ഹിറ്റാച്ചി എന്നിവയുമാണ് പിടിച്ചെടുത്തത്. വാഹനങ്ങള്‍ ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: