പീരുമേട്: പെരിയാര്‍ നദിയില്‍ കയ്യേറിയ സംഭവത്തില്‍ ജന്മഭൂമി വാര്‍ത്ത തുണയായി. വാര്‍ത്ത വന്ന് പിറ്റേദിവസം കയ്യേറ്റങ്ങള്‍ പഞ്ചായത്ത് അധികൃതരെത്തി പൊളിച്ച് നിക്കി. കഴിഞ്ഞ 17 നാണ് ജന്മഭൂമി ഇത് സബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വണ്ടിപ്പെരിയാറില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനായി വന്ന തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ച സ്ഥലമാണ് സ്വകാര്യ വ്യക്തികള്‍ കയ്യേറി കുടില്‍ കെട്ടിയിരുന്നത്. 4 കുടിലുകളാണ് പൊളിച്ച് നീക്കിയത്. പാലം പണിയുടെ സമയത്ത് ഇവിടെ മണ്ണിട്ട് പൊക്കിയിരുന്നു. ഇത് മുതലെടുത്തായിരുന്നു നിര്‍മ്മാണം. പ്രത്യേക യൂണിഫോമിലെത്തിയ സേന രണ്ട് മണിക്കൂറുകള്‍ കൊണ്ട് കയ്യേറ്റം പൊളിച്ച് മാറ്റി.
ഇവിടെ അവശേഷിക്കുന്ന മണ്ണ് കൂടി നീക്കം ചെയ്യണമെന്നും ഇത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: