കൊച്ചി: മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ വേണുഗോപാല്‍, മുന്‍ ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ജോസഫ് എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
പാലക്കാട്ടെ പ്രമുഖ വ്യവസായി വി.എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ബാങ്ക് ഗ്യാരന്റി പുതുക്കി നല്‍കാതെ കരാര്‍ നീട്ടിക്കൊടുത്തെന്ന കേസിലാണ് ലീഗല്‍ അഡൈ്വസറായിരുന്ന പ്രകാശ് ജോസഫിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 52 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന കേസില്‍ ഒന്നാം പ്രതിയാണ് പ്രകാശ് ജോസഫ്.
സിമന്റ് സംഭരണത്തിനായി വെയര്‍ഹൗസിങ് കോര്‍പ്പറേഷനുമായുണ്ടാക്കിയ കരാറില്‍ 2.2 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലാണ് ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി. വേണുഗോപാലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. അതേസമയം, കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിലെ സിമന്റ് ഡീലര്‍മാര്‍ക്ക് ഇളവു നല്കിയതു വഴി 2.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസില്‍ വേണുഗോപാല്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ്ക്കോടതിയില്‍ നല്കാന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: