തിരുവനന്തപുരം: കര്‍ഷകരുടെ ക്ഷേമത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി കേരളത്തില്‍ ഓര്‍ഗാനിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന് കിസാന്‍ സംഘ് അഖില ഭാരതീയ കാര്യദര്‍ശി മോഹിനി മോഹന്‍ മിശ്ര ആവശ്യപ്പെട്ടു. ഭാരതത്തില്‍ കുറഞ്ഞത് ആറ് ഓര്‍ഗാനിക് സര്‍വകലാശാലകളെങ്കിലും വേണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാര്‍ഷിക വിളകള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള സൗകര്യം കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. അതിനു പരിഹാരമായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന എല്ലാ ആനുകൂല്യങ്ങളും സബ്സിഡികളും നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കണം. കര്‍ഷക ആത്മഹത്യകളെക്കുറിച്ച് പാര്‍ലമെന്റില്‍ സജീവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
കേരളത്തിലെ നെല്‍കൃഷി സജീവമാക്കുന്നതിനും ഭക്ഷ്യസുരക്ഷയെയും മുന്‍നിര്‍ത്തി തൊഴിലുറപ്പു പദ്ധതി നെല്‍കൃഷി മേഖലയില്‍ കൂടുതലായി വ്യാപിപ്പിക്കണം.
ലോക്സഭാ സമ്മേളനങ്ങളില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കൂടുതല്‍ സമയം നീക്കി വയ്ക്കണം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാരതീയ കിസാന്‍ സംഘിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന് അഞ്ചു ലക്ഷംപേര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: