പൊന്‍കുന്നം: അക്രമം നടത്തിയതിന് കസ്റ്റഡിയില്‍ എടുത്ത എസ്എഫ്ഐക്കാരെ മോചിപ്പിക്കാന്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനു നേരെ സിപിഎം അക്രമം. ജനാലകളും സിസിടിവി ക്യാമറയും എറിഞ്ഞു തകര്‍ത്ത അക്രമികള്‍ മണിമല എസ്ഐയുടെ ജീപ്പം അടിച്ചുപൊളിച്ചു.
പൊന്‍കുന്നത്ത് ആര്‍എസ്എസിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ് നടത്തിയ സ്കൂളിലേക്ക് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും വ്യാപക അക്രമം. വനിതാ കോണ്‍സ്റ്റബിള്‍ അടക്കം രണ്ടു പോലീസുകാര്‍ക്ക് പരുക്കേറ്റു. ഇതിലെ അക്രമികളെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് പോലീസ് സ്റ്റേഷനു നേരെ ആക്രമണം നടത്തിയത്.
ബുധനാഴ്ച രാവിലെ ടൗണില്‍ നിന്ന് സ്കൂള്‍ പടിക്കലേക്ക് ഡിവൈഎഫ്ഐ,–എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനാണ് ഉദ്ഘാടനം ചെയ്തത്.
മാര്‍ച്ച് സ്കൂളിന് സമീപത്ത് എത്തും മുമ്പേ പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. കല്ലേറില്‍ കണ്ണിനു പരിക്കേറ്റ എആര്‍ ക്യാമ്പിലെ സിപിഒ മിഥുന് എഡ്വേര്‍ഡിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലുകൊണ്ട് പുറത്ത് പരിക്കേറ്റ പൊന്‍കുന്നം സ്റ്റേഷനിലെ വനിതാ സിപിഒ രശ്മി രാജിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അക്രമത്തിന് നേതൃത്വം നല്കിയ നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവരെ മോചിപ്പിക്കാന്‍ സ്റ്റേഷനു നേരെ കല്ലെറിഞ്ഞു, ദേശീയപാതയില്‍ സമരക്കാര്‍ ഉപരോധിച്ചു. കല്ലേറില്‍ സ്റ്റേഷന് കവാടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയും ജനാലച്ചില്ലകളും തകര്‍ന്നു. അക്രമം വ്യാപിച്ചതോടെ എസ്എഫ്ഐ പ്രവര്‍ത്തകരെ പ്രാദേശിക സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ ഇടപെട്ട് പുറത്തിറക്കി.
ഇതിനിടെ ടൗണിലൂടെ കടന്നുപോയ മണിമല എസ്ഐയുടെ ജീപ്പ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ജീപ്പിന്റെ ബോണറ്റില്‍ ചാടിക്കയറിയ പ്രവര്‍ത്തകര്‍ കല്ലും വടിയും ഉപയോഗിച്ച് ചില്ലുകള്‍ തകര്‍ത്തു. ഈ സമയം ഡ്രൈവറും, ഒരു പോലീസുകാരനും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പൊന്‍കുന്നം പോലീസ് അല്ലെന്ന് അറിയിച്ചിട്ടും ഇവര്‍ അക്രമം തുടര്‍ന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ അക്രമികള്‍ പിന്തിരിഞ്ഞു. അക്രമം നടത്തിയ കണ്ടാല്‍ അറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ദേശീയതലത്തില്‍ വിഷയമാക്കും
കോട്ടയം: കേരളത്തിലെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും നരഹത്യയും ദേശീയ തലത്തില്‍ വിഷയമാക്കുമെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. പാലക്കാട്ട് വീട്ടമ്മ ഉള്‍പ്പടെയുള്ളവരെ ചുട്ടു കൊന്ന സിപിഎം നടപടി രാജ്യത്തിന് തന്നെ നാണക്കേടാണ്. എന്നിട്ട് അസഹിഷ്ണുതയെപ്പറ്റി പ്രസംഗിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണ്.
പിണറായി സര്‍ക്കാരിന്റെ ഏഴു മാസത്തിനുള്ളില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. ഈ നരഹത്യകള്‍ക്ക് രാഷ്ട്രീയമായ തിരിച്ചടി ലഭിക്കും. കൊലപാതക രാഷ്ട്രീയം വച്ചു പൊറുപ്പിക്കാനാവില്ല. തങ്ങള്‍ അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കില്ല. ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും തലത്തില്‍ നേരിടും.
മാറുന്ന രാഷട്രീയ സാഹചര്യം സിപിഎം മനസിലാക്കണം. കേരളത്തിലും താമര വിരിയുകയാണ്. അടുത്ത തവണ കേരള ഭരണം പിടിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ജനങ്ങള്‍ അവസരം കാത്തിരിക്കുകയാണ്. മോദി ജനങ്ങളുടെ മനസിലേക്ക് ഇറങ്ങിക്കഴിഞ്ഞു. അവരെ ഒരുമിപ്പിക്കുക മാത്രമാണ് അണികള്‍ക്ക് ചെയ്യാനുള്ളത്.
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ചെറുത്തു നില്‍ക്കുന്നവരെ താന്‍ സല്യൂട്ട് ചെയ്യുന്നു. അവരുടെ പോരാട്ടത്തിന് വിജയാശംസ നേരുന്നു-വെങ്കയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: