ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനുള്ള മുന്നൊരുക്കങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ തന്നെ ആരംഭിച്ചതാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. ആരോടും ആലോചിക്കാതെ, തിടുക്കത്തിലാണ് നോട്ട് അസാധുവാക്കാനുള്ള തീരുമാനമെടുത്തതെന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് ആര്‍ബിഐ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. പാര്‍ലമെന്ററി സമിതിക്കു മുമ്പാകെയാണ് പട്ടേല്‍ ഇക്കാര്യം അറിയിച്ചത്.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ 9.2 ലക്ഷം കോടിയുടെ പുതിയ കറന്‍സികള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ബാങ്കുകളിലും മറ്റും ആവശ്യത്തിന് കറന്‍സി വിതരണത്തിനുണ്ടെന്നും പട്ടേല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: