കോല്‍ക്കളി മത്സരത്തിന് നിശ്ചയിച്ച വേദി മത്സരാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് മാറ്റി. വേദി മൂന്നില്‍ നടക്കേണ്ട കോല്‍ക്കളി മത്സരമാണ് സ്റ്റേജിന്റെ ദയനീയമായ അവസ്ഥകാരണം വേദി രണ്ടിലേക്ക് മാറ്റിയത്. രണ്ട് മണിയോടെ നടക്കേണ്ട എച്ച്എസ്എസ് വിഭാഗം കോല്‍ക്കളി മത്സരത്തിന് പന്ത്രണ്ട് മണിയോടെ തന്നെ മത്സരാര്ത്ഥികളെത്തിയിരുന്നു. കോല്‍ക്കളി മത്സരം നടത്താന്‍ നിശ്ചയിച്ച വേദി അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ രാത്രി തന്നെ സംഘാടകരെ സമീപിച്ചിരുന്നുവെന്നാണ് അധ്യാപകര്‍ പറയുന്നത്. എന്നാല്‍ പരാതി ഗൗരവമായി പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ദൃഢതയില്ലാത്ത സ്റ്റേജായതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാനാവില്ലെന്ന നിലപാടില്‍ വിദ്യാര്‍ത്ഥികളും ഉറച്ച് നിന്നു. മത്സരം നടക്കില്ലെന്ന സാഹചര്യമുണ്ടായപ്പോള്‍ മാത്രമണ് പ്രത്യേക സംഘമെത്തി വേദി പരിശോധിക്കുകയും മത്സരം നടത്താന്‍ വേദി സജ്ജമാണെന്ന് അറിയിക്കുകയും ചെയ്തത്. തുടര്‍ന്ന സംഘാടകരും അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതേ വേദിയില്‍ മത്സരിക്കാനാവില്ലെന്ന നിലപാടില്‍ മുഴുവന്‍ മത്സരാര്‍ത്ഥികളും ഉറച്ച് നിന്നതോടെ ഒടുവില്‍ അഞ്ച് മണിയോടെയാണ് സംഘാടകര്‍ വേദിമാറ്റാമെന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന യുവജനോത്സവത്തിലും ഇതേ പരാതി ഉയര്‍ന്നിരുന്നു. സംഘാടകരുടെ അലംഭാവമാണ് മത്സരം നിശ്ചയിച്ച പ്രകാരം നടത്തുന്നതിന് തടസ്സമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: