കണ്ണൂര്‍: സഹായിക്കാന്‍ ആരോരുമില്ലാതെ വയോജന മന്ദിരത്തില്‍ രോഗിയായി കഴിയുന്ന മുന്‍ ക്രിക്കറ്റ്-ഹോക്കി താരം ഐവാന്‍ ആന്‍ഡ്രൂസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍ പേഴ്സണ്‍ പി.മോഹനദാസ്. ഇതുമായി ബന്ധപ്പെട്ട് സ്പോര്‍ട്സ് കൗണ്‍സിലിന് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. ഐവാന്റെ ദുരിത ജീവിതത്തെക്കുറിച്ച് വന്ന ഒരു പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അഡ്വ. ദേവദാസ് നല്കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുള്‍പ്പെടെ തെളിവെടുപ്പ് നടത്തി. ഇത്തരം കേസുകളില്‍ സാമ്പത്തിക സഹായം നല്‍കുകയെന്നത് കൗണ്‍സിലിന്റെ പരിധിയില്‍പ്പെട്ട കാര്യമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ലഭ്യമാക്കാന്‍ ആവശ്യപ്പെടണമെന്ന് കാണിച്ച് കൗണ്‍സിലിന് കമ്മീഷന് കത്ത് നല്‍കിയത്.
ശിവപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന് അറിയിച്ചു. സംഭവം നടന്ന എറണാകുളം ജില്ലയില്‍ അടുത്തമാസം ഏഴിന് നടക്കുന്ന സിറ്റിംഗില്‍ കേസ് വീണ്ടും പരിഗണിക്കും.
ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 25 കേസുകള്‍ പരിഗണിച്ചതില്‍ 10 എണ്ണം വിധിപറയാന്‍ മാറ്റി. ബാക്കി കേസുകള്‍ തുടര്‍ നടപടികള്‍ക്കായി ഫെബ്രുവരി 15ന് നടക്കുന്ന അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: