കണ്ണൂര്‍: ലോട്ടറി വില്‍പ്പനക്കാരായ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനവും ക്ഷേമനിധി അംഗങ്ങള്‍ക്ക് യൂണിഫോമും നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.വി.ജയരാജന്. ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡും ഒറ്റത്തവണ സ്കോളര്‍ഷിപ്പ് വിതരണവും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 283 കുട്ടികള്‍ക്കാണ് ഈ അധ്യയനവര്‍ഷം വിദ്യാഭ്യാസ സഹായം നല്‍കിയത്. എസ്.എസ്.എല്‍.സി മുതല്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉള്‍പ്പെടെ പഠിക്കുന്നവര്‍ക്കായി 1000 മുതല്‍ 25000 രൂപ വരെയാണ് ധനസഹായം നല്‍കുന്നത്. സ്വന്തമായി വീടില്ലാത്ത ലോട്ടറി തൊഴിലാളികള്‍ക്ക് ഭവനവായ്പ പദ്ധതി ആവിഷ്ക്കരിക്കുമെന്നും ചെയര്മാന് പറഞ്ഞു. അന്യസംസ്ഥാന ലോട്ടറി തടയുന്നതിന് നിയമഭേദഗതി വേണമെന്നും വില്ക്കാത്ത ടിക്കറ്റിന് സേവനനികുതി എടുത്തുകളയണമെന്നുമാവശ്യപ്പെട്ട് നിവേദകസംഘം കേന്ദ്രസര്‍ക്കാറിനെ കാണാന്‍ തീരുമാനിച്ചതായും ചെയര്മാന് അറിയിച്ചു. ചടങ്ങില്‍ എ.ഡി.എം മുഹമ്മദ് യൂസഫ് അധ്യക്ഷനായി. ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി.ബാലന്, വിവിധ സംഘടനാ നേതാക്കളായ പൂക്കോടന്‍ ചന്ദ്രന്, എടക്കാട് പ്രേമരാജന്‍, ടി.നാരായണന്, കെ.കുമാരന്, പി.രവീന്ദ്രകുമാര്‍, പി.ചന്ദ്രന്,ജോയ് കൊന്നക്കല്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.ജെ ബിന്നോ, ക്ഷേമനിധി ഓഫീസര്‍ കൃഷ്ണരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: