തിങ്ങിനിറഞ്ഞ സദസ്സിന് തൃപ്തി നല്‍കാതെ മിമിക്രി മത്സരങ്ങള്‍. പുതുമകളില്ലാതെയാണ് മിക്ക മത്സരാര്‍ത്ഥികളും വേദിയിലെത്തിയത്. വിധി കര്‍ത്താക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടി. മിക്കവരും അനുകരിച്ചത് ഇടയ്ക്കയുടെയും കിളികളുടെയും പട്ടിയുടെയും പൂച്ചയുടെയും ശബ്ദം തന്നെ. രാഷ്ട്രീയനേതാക്കളെയും സിനിമാതാരങ്ങളെയും അനുകരിക്കാന്‍ ചിലര്‍ നടത്തിയ ശ്രമം വേണ്ടത്ര വിജയം കണ്ടില്ല. വേദി മൂന്നില്‍ ഇന്നലെ ആദ്യം നടന്നത് ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരമായിരുന്നു. 17 പേര് പങ്കെടുത്ത മത്സരത്തില്‍ അഞ്ചു പേര്‍ക്കാണ് എ ഗ്രേഡ് നേടാനായത്. മലപ്പുറം പൂക്കരത്തറ ഡിഎച്ച്ഒ എച്ച്എസ്എസിലെ എം.ബിന്‍ഷ ഒന്നാമതെത്തി. കൊയിലാണ്ടി ജിജിഎച്ച്എസ്എസ്സിലെ സി.വി.ആതിര, പട്ടം ഗവ. മോഡല്‍ എച്ച്എസ്എസ്സിലെ ഷിഫ്ന മറിയം എന്നിവര്‍ രണ്ടാമതും എത്തി. പാലക്കാട് ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസിലെ എം.ജെ. ജ്യോതിഷയാണ് മൂന്നാമത്. ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രിയില്‍ കൊല്ലം ടികെഡിഎം ഗവ എച്ച്എസ്എസ്സിലെ എം.എസ് ആദര്‍ശ് ഒന്നാമത്തെത്തിയപ്പോള് കോഴിക്കോട് ചേന്ദമംഗലൂര്‍ എച്ച്എസ്എസ്സിലെ സി.ഹൃദിന്ബാബു രണ്ടാമതും മലപ്പുറം വള്ളിക്കുന്ന് സിബിഎച്ച്എസ്എസ്സിലെ ഒ.അഭിരാം സുരേഷ് മൂന്നാം സ്ഥനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: