ആലപ്പുഴ: കഠിനമായ വരള്‍ച്ച പ്രതീക്ഷിക്കുന്ന അടുത്ത മൂന്നുമാസക്കാലം പശു ഉള്‍പ്പെടയുള്ള ഉരുക്കള്‍ക്കായി പ്രത്യേക വേനല്‍കാല ക്യാമ്പ് സംഘടിപ്പിക്കാനും ഒരു പശുവിന് ഒരു ദിവസത്തേക്ക് ഏഴുപതു രൂപയുടെ സഹായം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതായും മന്ത്രി കെ. രാജു പറഞ്ഞു. കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. നൂറനാട് ജില്ല ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി.
വേനലില്‍ തീറ്റയും വെള്ളവും ഉരുക്കള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വേനല്‍കാല ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എല്ലാ കന്നുകാലികളെയും ഇന്‍ഷുര്‍ ചെയ്യും. ഇതിന്റെ നടപടികള്‍ ആരംഭിച്ചു. ഈ സാമ്പത്തിക വര്‍ഷം തന്നെ 40,000 പശുക്കളെ ഇന്‍ഷുര്‍ ചെയ്യും. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 25 ശതമാനം കര്‍ഷകര്‍ നല്കിയാല് മതി. 75 ശതമാനം സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. രണ്ടു വര്‍ഷത്തിനുള്ളില്‍ പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ആര്. രാജേഷ് എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: