്
തൊടുപുഴ: മുട്ടം പോളിടെക്നിക്കില്‍ ആര്‍ട്സ് ഡേയുടെ മറവില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വ്യാപക അക്രമം അരങ്ങേറി. പോളിടെക്നിക്കിന്റെ ന്യൂ ബ്ലോക്കിലാണ് അക്രമം നടന്നത്. പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ മുട്ടം സ്റ്റേഷനിലെ പോലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. മുറികള്‍ പൂട്ടിയിട്ടാണ് വിദ്യാര്‍ത്ഥികളെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചത്.
കോളേജിനുള്ളില്‍ കടന്ന പോലീസ് മുറി ചവിട്ടിത്തുറന്നാണ് സംഭവസ്ഥലത്ത് എത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വാഹനം എസ്എഫ്ഐക്കാര്‍ അടിച്ച് തകര്‍ത്തു. പോലീസ് വാഹനം കടത്തി വിടാതെ ഗേറ്റ് പൂട്ടുകയും ചെയ്തു. തൊടുപുഴയില്‍ നിന്നും കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കിയത്. അക്രമത്തില്‍ ഡ്രൈവര്‍ ദീപു, സുമേഷ് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഭിജിത്ത്, ശ്രീകാന്ത്,വിഷ്ണു, എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പതംഗസംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ കെഎസ്യു പ്രവര്‍ത്തകരാണ്. അക്രമത്തിന് നേതൃത്വം നല്‍കിയത് എസ്എഫ്ഐക്കാരായതിനാല്‍ തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മടിക്കുകയാണ്. പോളിടെക്നിക്കിലെ കസേരകളും വ്യാപകമായി തകര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: