തിരുവനന്തപുരം: സംസ്ഥാനത്ത് സിമിയുടെ നിരോധനം തുടരണമെന്ന് കേരളം ആവശ്യപ്പെട്ടു. നിരോധനത്തെ കുറിച്ച് വാദം കേള്ക്കുന്നന് പ്രത്യേക ട്രൈബ്യൂണലിന് മുന്‍പാകെയാണ് കേരളം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇപ്പോഴും സിമിയുടെ ആശയ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്ന് ആഭ്യന്തര സുരക്ഷാവിഭാഗം ഐ.ജി.അനന്തകൃഷ്ണന് പറഞ്ഞു. കേരളത്തില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ഇ.മെയില്‍ ചോര്‍ത്തല്‍ സംഭവത്തിലും സിമിക്ക് ബന്ധമുണ്ടെന്ന പരാമര്‍ശം കേരളം നല്കിയ സത്യവാങ്മൂലത്തിലുണ്ട്. സിമിയുടെ നിരോധനം തുടരണമെന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എയും ആവശ്യപ്പെട്ടിരുന്നു.
സിമി ബന്ധം ആരോപിക്കുന്ന എട്ടിലധികം സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സിമിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിമിക്കുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
2010ലാണ് സിമിയെ നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: