തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ വിഎസ്.ഡി.പിയുടെ രൂക്ഷ വിമര്‍ശനം. നാടാര്‍ സമുദായത്തിനെ തകര്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലത്തീന്‍ സഭയുമായി ഗൂഡാലോചന നടത്തിയെന്ന് വി.എസ്.ഡി.പി .ഇതിന് സെല്‍വരാജ് കൂട്ടുനിന്നെന്നും വി.എസ്.ഡി.പി ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖര്‍ ആരോപിച്ചു.
ലത്തീന്‍ സഭയ്ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇതിനുദാഹരണമാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. നാടാര്‍ സമുദായത്തിലുള്ളവരെ ലത്തീനാക്കി മാറ്റുന്നതിനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായാണീത്. ഇതിന് മുഖ്യമന്ത്രിയും കൂട്ടു നിന്നു. ഈ ഉത്തരവ് സമ്പാദിക്കുന്നതിനായി എം.എല്‍.എ കത്ത് നല്‍കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിഷപ്പുമാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്കിയാല് നാടാര്‍ സമുദായത്തിന്റെ അംഗങ്ങളുടെ എണ്ണം കുറയുമെന്നും സംവരണം നഷ്ടപ്പെടുമെന്നും വി.എസ്.ഡി.പി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: