തിരുവനന്തപുരം : നല്ല വായുവും നല്ല വെള്ളവും നല്ല മണ്ണും നല്ല അന്നവും ജന്മാവകാശമാണെന്ന് ഇന്നിനോടും കാലത്തോടും ഉറക്കെ പാടി ഹരിത എക്സ്പ്രസ് ജില്ലയില്‍ പര്യടനം ആരംഭിച്ചു.
പട്ടം ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ചെറിയ ഇടപെടലുകളിലൂടെ വലിയമാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന കുട്ടികള്‍ വിചാരിച്ചാല്‍ മാത്രമേ ഹരിതാഭവും മാലിന്യവിമുക്തവുമായ പുതിയ കേരളം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. വിഷമുക്തമായ പച്ചക്കറികളും വെള്ളവും മാലിന്യമുക്തമായ പരിസരവും ഉറപ്പുവരുത്താന്‍ വീടുകളില്‍ തന്നെ ശ്രമങ്ങളുണ്ടാവണമെന്നും കുട്ടികള്‍ അത് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഹരിത എക്സ്പ്രസിന്റെ ജില്ലാ പര്യടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഫഌഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനവും കലാജാഥയും മന്ത്രി കടകംപള്ളി സരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മുഖ്യമന്ത്രിയുടെയും സിനിമാ സാംസ്കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖരുടെയും സംഭാഷണ ശകലങ്ങളുമടങ്ങിയ വീഡിയോകളുമാണ് ഹരിത എക്സ്പ്രസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കടമ്പനാട് ജയചന്ദ്രനും സംഘവുമാണ് ഹരിത എക്സ്പ്രസിനൊപ്പമുള്ള കലാജാഥയിലുള്ളത്.
ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ഡയറക്ടര്‍ ഡോ.കെ. അമ്പാടി, ഡെപ്യൂട്ടിഡയറക്ടര്‍ സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എല്‍. രത്നകുമാര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുനില്‍ ഹസന്, ഹരിതകേരളം എക്സ്പ്രസ് കലാജാഥാ കോ-ഓര്‍ഡിനേറ്റര്‍ സി.എഫ്.ദിലീപ്കുമാര് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: