കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ അരുംകൊല തുടരുന്നു. ഇന്നലെ പുലര്‍ച്ചെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ അണ്ടലൂരിലെ ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കുമാറിനെക്കൂടാതെ ഒരാളുടെ വിലപ്പെട്ട ജീവന് നഷ്ടപ്പെട്ടതും പിണറായി വിജയന്റെ സ്വന്തം നാട്ടില്‍. ഒക്ടോബര്‍ 10നാണ് രമിത്ത് എന്ന ബിജെപി അനുഭാവിയെ സിപിഎം സംഘം കൊലപ്പെടുത്തിയത്.
2000 മെയ് 22ന് മട്ടന്നൂരില്‍ വെച്ച് സിപിഎം സംഘം വെട്ടിക്കൊന്ന ചാവശ്ശേരി ഉത്തമനെന്ന ബിജെപി പ്രവര്‍ത്തകന്റെ മകനായിരുന്നു രമിത്ത്. കുടുംബത്തിലെ ഏക ആണ്തരിയെയും സിപിഎം സംഘം കൊല്ലുകയായിരുന്നു. ധര്‍മ്മടം മണ്ഡലത്തില്‍ അരുംകൊലകള്‍ ആവര്‍ത്തിക്കുമ്പോഴും മൗനിബാബ ചമഞ്ഞ് നടക്കുന്ന പിണറായി വിജയനെതിരെ ജനരോഷം ശക്തമാകുകയാണ്. സമാധാനം നിലനിര്‍ത്താന്‍ സംസ്ഥാന നേതാക്കളെ തലസ്ഥാന നഗരിയില്‍ ഇരുത്തിച്ച് കൈകൊടുത്ത് പിരിഞ്ഞ നാടകത്തിന്റെ പരിസമാപ്തി ഒരു പാവപ്പെട്ട ഗൃഹനാഥന്റെ ചോരയില്‍ മുക്കിയാണ് സിപിഎം ഇന്നലെ അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: