കോഴിക്കോട്: റേഷന്‍ അട്ടിമറിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ യുവമോര്‍ച്ച പ്രതീകാത്മകമായി ‘അരി പിടിച്ചെടുക്കല്‍’ സമരം നടത്തി. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാതെ കേന്ദ്രം യഥാസമയം അനുവദിച്ച റേഷന്‍ വസ്തുക്കള്‍ കടകളില്‍ എത്തിക്കാന്‍ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയായിരുന്നു സമരം.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബുവിന്റെ നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ എഫ്സിഐ ഗോഡൗണിലേക്ക് മാര്‍ച്ച് നടത്തി. എഫ്സിഐ ഗോഡൗണില്‍ അരി എത്തിയിട്ടും അത് കാര്‍ഡുടമകള്‍ക്ക് എത്തിക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് പ്രകാശ്ബാബു പറഞ്ഞു.
സംസ്ഥാനത്തിന് ആവശ്യമായ 14.25 ലക്ഷം മെട്രിക് ടണ്ണും അധികമായി 3 ലക്ഷം ടണ്ണുമടക്കം 17.25 മെട്രിക് ടണ്‍ അരി കേന്ദ്രം നല്‍കിയിട്ടും റേഷന്‍ കടകള്‍ കാലിയായി കിടക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന്് അദ്ദേഹം പറഞ്ഞു. സിഐടിയുവാണ് അട്ടിക്കൂലിയുടെ പേരില്‍ റേഷന്‍ വിതരണം തടയുന്നത്. കേന്ദ്രത്തെ പഴിച്ച് സ്വന്തം കടമ നിര്‍വഹിക്കാത്ത പിണറായി സര്‍ക്കാരിനെതിരെ സമരം തുടരും. ജനുവരി 25 വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: