മാഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കഴിഞ്ഞ ദിവസം ലാ ലീഗയില്‍ സെവിയയോട് പരാജയപ്പെട്ട റയല്‍ ഇന്നലെ കോപ്പ ഡെല്‍ റേയുടെ ആദ്യ പാദ ക്വാര്‍ട്ടറില്‍ സെല്‍റ്റ വിഗോയോടാണ് പരാജയപ്പെട്ടത്.
ഒന്നിനെതിരെരണ്ട് ഗോളുകള്‍ക്കായിരുന്നു സ്വന്തം സ്റ്റേഡിയമായ സാന്റിയാഗോ ബെര്ണാബ്യൂവില് റയല്‍ പരാജയം ഏറ്റുവാങ്ങിയത്. കളിയിലെ മൂന്ന് ഗോളുകളും പിറന്നത് ആറ് മിനിറ്റിനിടെ. അപരാജിതരായി 40 മത്സരങ്ങള്‍ പിന്നിട്ടശേഷമാണ് റയലിന് ഈ രണ്ട് തിരിച്ചടി നേരിട്ടത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 64-ാം മിനിറ്റില്‍ ലാഗോ ആസ്പാസിലൂടെ സെല്‍റ്റാ വിഗോ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ അഞ്ച് മിനിറ്റിനകം മാഴ്സലോയിലൂടെ റയല്‍ സമനില പിടിച്ചെങ്കിലും അതിന് ഒരു നിമിഷത്തിന്റെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ജോണിയിലൂടെ സെല്‍റ്റ വീണ്ടും മുന്നിലെത്തി.
കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ ലഭിച്ച സുവര്‍ണാവസരം കരീം ബെന്‍സേമ ബാറിന് മുകളിലൂടെ പറത്തിയതോടെ റയല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിറം മങ്ങിയതും റയലിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: