പാട്ന: പാളം തകര്‍ത്ത് ട്രെയിന്‍ മറിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചത് ദുബായിയില്‍ നിന്ന്. കേസില്‍ അറസ്റ്റിലായ മൂന്നു അധോലോക ഗുണ്ടകളില്‍ ഒരാളായ മോട്ടി പാസ്വാന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചാണിത്. ഇതിന് തനിക്ക് ലഭിച്ചത് അരലക്്ഷം രൂപയാണെന്നും ഇയാള്‍ വ്യക്തമാക്കി.
ബോംബുവയ്ക്കൂ, ആഡംബര ജീവിതം നയിക്കൂയെന്നാണ് തന്നോട് അവര്‍ പറഞ്ഞത്. ഉമാ പട്ടേല്‍, മുകേഷ് യാദവ് എന്നിവരടക്കം മൂന്നു പേരെയാണ് ബീഹാര്‍ പോലീസ് അറസ്റ്റു ചെയ്തത്. മോത്തിഹാരിക്കു സമീപം ഘോറാസനില് റെയില്‍പാളത്തില്‍ പ്രഷര്‍ കുക്കര്‍ ബോംബു വയ്ക്കാന്‍ 2016 ഒക്ടോബര്‍ ഒന്നിനാണ് നിര്‍ദ്ദേശം ലഭിച്ചത്.
ദുബായിയിലെ ഷംസൂല്‍ ഹുദ നല്കിയ നിര്‍ദ്ദേശം നേപ്പാളിലെ ഇടനിലക്കാരനായ ബ്രജേഷ് ഗിരിയാണ് തന്നെ അറിയിച്ചത്. ഹുദയാണ് തന്റെ സംഘത്തിന്റെ( മൊഡ്യൂള്‍) മേധാവി. വച്ച പ്രഷര്‍ കുക്ക് ബോംബ് നാട്ടുകാര്‍ കണ്ടെത്തി. അങ്ങനെ ആദ്യ ശ്രമം പൊളിഞ്ഞു. തുടര്‍ന്ന് തന്ത്രം മാറ്റാന്‍ തീരുമാനിച്ചു. അതിനുശേഷമാണ് ഇന്‍ഡോര്‍ പാട്ന എക്സ്പ്രസ് അട്ടിമറിക്കാന്‍ തീരുമാനിച്ചത്. പാളത്തില്‍ ബോംബു വയ്ക്കേണ്ടെന്നും തീരുമാനിച്ചു.
തുടര്‍ന്ന് ഗ്യാസ് കട്ടറുമായാണ് കാണ്‍പൂരില്‍ എത്തിയത്. പാളങ്ങള്‍ ബലമായി ചേര്‍ത്തു നിര്‍ത്തുന്ന ഫിഷ് പ്ളേറ്റുകള്‍, ട്രെയിന്‍ വരുന്നതിന് മണിക്കൂറുകള്‍ മുന്‍പ് നീക്കി. പ്ളേറ്റുകളിലെ പാന്ഡ്രോള് ക്ളിപ്പുകളും നീക്കി. ഈ സമയം മൊഹമ്മദ് സുബൈറും സിയാ ഉള്ളും തനിക്കൊപ്പമുണ്ടായിരുന്നു. മോട്ടി പാസ്വാന് പറഞ്ഞു.
ഈ അട്ടിമറിക്ക് ഹുദ ഗിരിയുടെ അക്കൗണ്ടില്‍ ഏഴരലക്ഷം രൂപയാണ് നിക്ഷേപിച്ചത്. അരലക്ഷമാണ് തനിക്ക് ലഭിച്ചത്. വൈകാതെ കാറും ദല്‍ഹിയില്‍ ഫ്ളാറ്റും ലഭിക്കുമെന്നും വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: